തിരുവനന്തപുരം: ലോ കോളേജ് സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർ ക്രൂരമായി ആക്രമിച്ചതായി അദ്ധ്യാപിക. ഇന്നലെ എസ്എഫ്ഐ പ്രതിഷേധത്തിൽ അദ്ധ്യാപകരെ മുറിയിൽ മണിക്കൂറോളം പൂട്ടിയിടുകയും ക്രൂരമായി ആക്രമിച്ചെന്നും റിപ്പോർട്ട്. 21 അദ്ധ്യാപകരെ പത്ത് മണിക്കൂറോളം മുറിയിൽ പൂട്ടിയിട്ട് ഉപരോധിച്ചു. പ്രാഥമിക ആവശ്യങ്ങൾക്ക് പോലും അനുവദിച്ചില്ലെന്നും പറയുന്നു. ഇന്നലെയാണ് ലോ കോളേജിൽ എസ്എഫ്ഐ പ്രതിഷേധം ഉണ്ടായത്. എസ്എഫ്ഐക്കാരായ 24 വിദ്യാർത്ഥികളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതാണ് ഉപരോധത്തിന് കാരണം.
തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം എസ് എഫ് ഐ- കെ എസ് യു സംഘർഷമുണ്ടായി. എസ് എഫ് ഐക്കാർ ഇതരവിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ കൊടിമരങ്ങളും തോരണങ്ങളും നശിപ്പിക്കുകയും ചെയ്തിരുന്നു. ഈ അക്രമം നടത്തിയ എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻഡ് ചെയ്തിരുന്നു. അക്രമത്തിന് പിന്നിൽ കെഎസ്യുവാണെന്നാണ് എസ്എഫ്ഐയുടെ വാദം. എന്നാൽ കഴിഞ്ഞ ദിവസം പുറത്തുവന്ന ദൃശ്യങ്ങളിൽ എസ്എഫ്ഐ പ്രവർത്തകർ കെഎസ്യുവിന്റെ കൊടിമരം തകർക്കുകയും കത്തിക്കുകയും ചെയ്യുന്നത് വ്യക്തമായി കാണാമായിരുന്നു. പോലാസ് നോക്കി നിൽക്കയാണ് അ ൃക്രമം.
എസ് എഫ് ഐ അദ്ധ്യപകർക്ക് നേരെയും അക്രമം നടത്തി. അക്രമത്തിൽ ക്രൂരമായി പരിക്കേറ്റന്ന് ലോ കോളേജ് അസിസ്റ്റൻറ് പ്രൊഫസർ വി.കെ സഞ്ജു പറഞ്ഞു. തന്റെ കൈപിടിച്ച് വലിച്ചെന്നും കഴുത്തിന് പരിക്കുപറ്റിയെന്നും സഞ്ജു പറഞ്ഞു. കോളേജിന് പുറത്ത് നിന്നും വിദ്യാർത്ഥികളെത്തിയെന്ന് അദ്ധ്യാപിക പറയുന്നു. വിദ്യാർത്ഥികൾ തന്റെ മുറിയുടെ വൈദ്യുതി വിഛേദിച്ചതിനെ തുടർന്ന് ശ്വാസം മുട്ട് അനുഭവപ്പെട്ടു. ലൈറ്റിടാൻ ആവശ്യപ്പെട്ടിട്ടും സമ്മതിച്ചില്ല. പുറത്തിറങ്ങാൻ ശ്രമിച്ചപ്പോൾ എസ്എഫ്ഐ പ്രവർത്തകർ ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്ന് വി.കെ സഞ്ജു പറഞ്ഞു. മ്യൂസിയം പൊലീസിന് പരാതി നൽകിയിട്ടുണ്ടെന്നും അദ്ധ്യാപിക അറിയിച്ചു. എസ്എഫ്ഐ ക്യാമ്പസുകളിൽ ആക്രമം അഴിച്ചുവിടുകയാണെന്നും കെഎസ്യു പ്രതികരിച്ചു. സംഭവത്തിൽ വിശദമായ മൊഴിയെടുത്ത ശേഷം കേസെടുക്കുമെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു.
Comments