ന്യൂഡൽഹി: ശരിഅത്ത് നിയമത്തിന്റെ അടിസ്ഥാനത്തിൽ സ്വത്ത് വീതംവെച്ചതിനെതിരായ കോഴിക്കോട് സ്വദേശിയുടെ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. വടകരയിലെ ഒരു കുടുംബത്തിലാണ് ശരിഅത്ത് നിയമത്തിന്റെ അടിസ്ഥാനത്തിൽ സ്വത്ത് വീതം ചെയ്തതിനെതിരെ മകൾ ബുഷറ ഹർജി നൽകിയത്. കേസിൽ തൽസ്ഥിതി തുടരാനും സുപ്രീംകോടതി നിർദേശിച്ചു.
1973-ലെ ശരിഅത്ത് നിയമത്തിലെ രണ്ടാം വകുപ്പ് പ്രകാരമുള്ള സ്വത്ത് വീതം വയ്‌ക്കലിൽ ലിംഗ സമത്വം ഇല്ലെന്നാണ് ഹർജിക്കാരി പറയുന്നത്. ആൺ മക്കൾക്ക് സ്വത്തിൽ അവകാശം ഉള്ളത്പോലെ തുല്യ അവകാശം പെൺകുട്ടികൾക്കും വേണം എന്ന് ബുഷ്റ അലിയുടെ അഭിഭാഷകർ സുപ്രീം കോടതിയിൽ വാദിച്ചു.
എന്നാൽ ബുഷറയ്‌ക്ക് സ്വത്ത് നൽകിയിട്ടുണ്ടെന്ന് എതിർ കക്ഷികളുടെ അഭിഭാഷകൻ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. പെൺമക്കൾക്ക് സ്വത്ത് നൽകാതെ ആൺമക്കൾ സ്വത്ത് കൈയടക്കുക ആണോയെന്ന് ജസ്റ്റിസ് കൃഷ്ണ മുരാരി, സഞ്ജയ് കരോൾ എന്നിവർ അടങ്ങിയ ബെഞ്ച് ആരാഞ്ഞു.
Comments