പതിനേഴുകാരിയുമായുള്ള ലൈംഗികബന്ധം ഉഭയസമ്മതപ്രകാരമെന്ന് കണ്ടെത്തിയതിനെത്തുടർന്ന് യുവാവിനെ കോടതി കുറ്റവിമുക്തനാക്കി. നവി മുംബൈയിലെ ഇരുപത്തിനാലുകാരനെ വെറുതെ വിട്ടുകൊണ്ട് താനെ സ്പെഷൽ പോക്സോ കോടതിയാണ് വിധി പ്രസ്താവം നടത്തിയത്. അടുത്തവിട്ടിലെ പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ഒളിച്ചോടിയ യുവാവ് വിവാഹ വാഗ്ദാനം നൽകി ബലാൽത്സംഗം ചെയ്തെന്നാണ് കേസ്.
കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസെടുത്തത്. സംഭവം നടക്കുന്ന സമയത്ത് കുട്ടിക്ക് പതിനേഴ് വയസ്സും ആറ് മാസവും എന്നാണ് രേഖകളിലുള്ളത്. എന്നാൽ പ്രായം തെളിയിക്കാൻ പ്രോസിക്യൂഷനായിട്ടില്ലെന്നും ഇരുവരും തമ്മില്ലുള്ളത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നും കോടതി നിരീക്ഷിക്കുകയായിരുന്നു. പതിനേഴ് വയസ്സാണെങ്കിൽ കൂടി കാര്യങ്ങൾ മനസ്സിലാകുന്ന പ്രായമാണെന്നും കോടത് അഭിപ്രായപ്പെട്ടു.
Comments