ശ്രീനഗർ : മൗലാന സർജൻ ബർകാത്തിയുടെ വീടുൾപ്പെടെ 8 വ്യത്യസ്ത സ്ഥലങ്ങളിൽ ജമ്മു കശ്മീർ പോലീസിന്റെ സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസി റെയ്ഡ് നടത്തി. അനധികൃത സംഭാവന , തീവ്രവാദ പ്രവർത്തനങ്ങൾക്കായി പണം ചിലവഴിക്കാൻ ശ്രമം എന്നീ കേസുകളിലാണ് നടപടി .
2016-ൽ ദേശവിരുദ്ധ പ്രക്ഷോഭങ്ങൾ ഇളക്കിവിട്ടുവെന്നാരോപിച്ച് മൗലാന ബർകതിക്കെതിരെ കേസെടുത്തിരുന്നു . ഇതിനു ശേഷം ബർകതിക്ക് ജയിലിൽ പോകേണ്ടിയും വന്നു. അന്നുമുതൽ സമാന മതസ്ഥർ ബർകതിയെ തിരിച്ചറിയാനും, ബഹുമാനിക്കാനും തുടങ്ങി. ഇത് മുതലെടുത്ത്, ബർകതി ആളുകളെ വൈകാരികമായി ബ്ലാക്ക് മെയിൽ ചെയ്യുകയും തന്റെ ആവശ്യങ്ങൾക്കായി സംഭാവന ശേഖരിക്കുകയും ചെയ്തു. ഇതിനുപുറമെ, തീവ്രവാദത്തിന് ഫണ്ട് ലഭിക്കുകയും ചെയ്തു . അനന്ത്നാഗ്, കുൽഗാം, ഷോപിയാൻ, ശ്രീനഗർ ജില്ലകളിലാണ് എസ്ഐഎ റെയ്ഡ് നടത്തിയത്.
ആളുകളെ വൈകാരികമായി ബ്ലാക്ക്‌മെയിൽ ചെയ്ത് ലക്ഷക്കണക്കിന് രൂപയുടെ സ്വത്ത് മൗലാന ബർകതി സമ്പാദിച്ചെന്നാണ് ആരോപണം. ഭാര്യയുടെ പേരിൽ അനന്ത്നാഗ് നഗരത്തിൽ 45 ലക്ഷം രൂപ വിലമതിക്കുന്ന ഭൂമി ബർകതി വാങ്ങിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. പിന്നീട് ഈ ഭൂമി 72 ലക്ഷം രൂപയ്‌ക്ക് വിറ്റ് 27 ലക്ഷം രൂപ ലാഭമുണ്ടാക്കി. സംഭാവനകൾ ശേഖരിച്ച് കൊട്ടാരം പോലെയുള്ള ഒരു വലിയ വീടും ബർകതി നിർമ്മിച്ചിട്ടുണ്ട്. ഇതിനുപുറമെ, കുടുംബാംഗങ്ങളുടെ പേരിൽ നിരവധി അക്കൗണ്ടുകൾ ആരംഭിച്ച് പണം നിക്ഷേപിച്ചിട്ടുണ്ട്.
മാത്രമല്ല, മദ്രസ സ്ഥാപിക്കാൻ 30,000 ചതുരശ്രയടി സ്ഥലവും ബർകതി വാങ്ങിയിട്ടുണ്ട്. തീവ്രവാദ പ്രവർത്തനങ്ങൾ വർധിപ്പിക്കാനും യുവാക്കളെ ഭീകരതയിലേക്ക് നയിക്കാനുമാണ് ഇയാൾ ഈ ഭൂമി ഉപയോഗിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതുകൂടാതെ, ആളുകളിൽ നിന്ന് പിരിച്ചെടുക്കുന്ന പണം തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്തു. ഇതോടൊപ്പം സംശയാസ്പദമായ പല സ്രോതസ്സുകളിൽനിന്നും ധനസഹായവും ലഭിച്ചിരുന്നു. മൊത്തത്തിൽ 1.5 കോടി രൂപ നേടിയിട്ടുണ്ട്.നിരോധിത സംഘടനയായ ജമാഅത്തെ ഇസ്‌ലാമിയുമായും കടുത്ത ഹുറിയത്ത് കോൺഫറൻസുമായും ബർകതി ബന്ധപ്പെട്ടിരുന്നു
2016-ൽ ഭീകരൻ ബുർഹാൻ വാനി കൊല്ലപ്പെട്ടതിന് ശേഷം, ദക്ഷിണ കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഷോപ്പിയാൻ, കുൽഗാം, പുൽവാമ എന്നിവിടങ്ങളിൽ നടന്ന അക്രമ സംഭവങ്ങളിലും ദേശവിരുദ്ധ പ്രകടനങ്ങളിലും ബർകതിക്ക് വലിയ പങ്കുണ്ട്
Comments