ജയ്പൂർ : പത്ത് വർഷം മുമ്പ് വൈദ്യൂതാഘാതമേറ്റ് കൈകൾ നഷ്ടപ്പെട്ട 33 കാരന് മുംബൈയിലെ ഗ്ലോബൽ ഹോസ്പിറ്റലിൽ പുതുജന്മം . രാജസ്ഥാനിലെ അജ്മീറിൽ നിന്നുള്ള പ്രേമ റാമിനാണ് ഇരു കൈകളും മാറ്റി വച്ചത് . പത്ത് വർഷം മുമ്പ് വയലിൽ പണിയെടുക്കുന്നതിനിടെ അബദ്ധത്തിൽ വൈദ്യുതത്തൂണിലിടിച്ച് കൈകളിൽ ഒന്നിലധികം പൊള്ളലേറ്റു. ജീവൻ രക്ഷിക്കാൻ ഡോക്ടർമാർക്ക് ഇരുകൈകളും മുറിച്ചു മാറ്റേണ്ടി വന്നു.
വീടിന് താങ്ങായിരുന്ന പ്രേമ റാം ഇതോടെ പൂർണ്ണമായും തകർന്നു . . മാതാപിതാക്കളെ സഹായിക്കേണ്ട റാമിന് മാതാപിതാക്കളുടെ സഹായമില്ലാതെ ജീവിക്കാനാകാത്ത അവസ്ഥയായി . ദൈനംദിന പ്രവർത്തനങ്ങൾക്ക് മറ്റുള്ളവരെ കൂടുതൽ ആശ്രയിക്കേണ്ടി വന്നു .
എങ്കിലും ഏതൊരു സാധാരണക്കാരനെയും പോലെ എല്ലാം ചെയ്യാൻ റാം ആഗ്രഹിച്ചു. പരസഹായമില്ലാതെ കാര്യങ്ങൾ ചെയ്യാൻ പഠിക്കാൻ തുടങ്ങി . എങ്കിലും തനിക്ക് കൃത്രിമ കൈകൾ വേണമെന്ന് റാം തീരുമാനിച്ചിരുന്നു
എന്നാൽ റാമിന് കൂടുതൽ പ്രവർത്തനക്ഷമമായ കൈകൾ നൽകാൻ ആ ഉപകരണങ്ങൾ സഹായിച്ചില്ല. കാരണം പ്രേമ റാമിന്റെ കൈകൾ തോൾ ഭാഗം മുതലാണ് മുറിച്ച് മാറ്റിയത്. എങ്കിലും പ്രതീക്ഷ കൈവിടാതെ റാം മുംബൈയിലെ ഗ്ലോബൽ ഹോസ്പിറ്റലിൽ എത്തി . അതാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിയതും . പ്രേമിന് കൈ മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാരുടെ സംഘം തീരുമാനിച്ചു . ഗ്ലോബൽ ഹോസ്പിറ്റലുകളിലെ പ്ലാസ്റ്റിക്, ഹാൻഡ് & റീകൺസ്ട്രക്റ്റീവ് മൈക്രോ സർജറി ആൻഡ് ട്രാൻസ്പ്ലാൻറ് സർജറി വിഭാഗം മേധാവി ഡോ.നിലേഷ് ജി സത്ഭായിയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ .
16 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് നഷ്ടപ്പെട്ട കൈകൾ വീണ്ടെടുത്തത്. ഇന്ത്യൻ മെഡിക്കൽ രംഗത്തെ നാഴികക്കല്ലാണിത്. കൂടാതെ, ഇത്തരത്തിലുള്ള സമ്പൂർണ കൈമാറ്റ ശസ്ത്രക്രിയ നടത്തുന്ന ഏഷ്യയിലെ ആദ്യ വ്യക്തിയാണ് പ്രേംറാം
ഇപ്പോൾ റാമിന് ഫിസിയോതെറാപ്പി ആരംഭിച്ചു, അടുത്ത 24 മാസം വരെ ഇത് തുടരും. 18 മാസത്തിനുള്ളിൽ അദ്ദേഹം കൈകളുടെ ഗണ്യമായ പ്രവർത്തനം കൈവരിക്കുമെന്ന് ഡോക്ടർമാർ പറയുന്നു.
Comments