ബെംഗളൂരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും തുറന്നടിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. വിദേശമണ്ണിൽ പോയി ഭാരതത്തെക്കുറിച്ച് അപമാനകരമായ പരാമർശങ്ങൾ നടത്തിയ രാഹുൽ ഗാന്ധി ഇന്ത്യയുടെ പരമാധികാരത്തിനാണ് ഭീഷണി ഉയർത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി ഈ രാജ്യത്തെ ജനങ്ങളോട് മാപ്പു പറയണം. കോൺഗ്രസും അതിന്റെ നേതാക്കളും മാനസികമായി പാപ്പരായ നിലയിലാണ്. അവരെ വീട്ടിലിരുത്തണമെന്നും നദ്ദ വ്യക്തമാക്കി.
Addressing a public meeting at Chikkanayakanahalli in Distt. Tumkur, Karnataka. https://t.co/JiWb1UteWl
— Jagat Prakash Nadda (@JPNadda) March 18, 2023
തിരഞ്ഞെടുപ്പിൽ ജനം തള്ളിക്കളഞ്ഞയാളാണ് വിദേശത്ത് പോയിരുന്ന് ഇന്ത്യയിൽ ജനാധിപത്യം അപകടത്തിലാണെന്ന പ്രസ്താവന നടത്തിയിരിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപ് നമ്മുടെ രാജ്യം അഴിമതിയിൽ മുങ്ങിക്കുളിച്ച അവസ്ഥയിലായിരുന്നു. അന്ന് 2ജി, 3ജി, കോമൺവെൽത്ത് തുടങ്ങി ഒട്ടേറെ അഴിമതിക്കഥകളാണ് നാം കേട്ടത്. ഇന്ന് ആ അവസ്ഥ മാറി. ലോകത്തിലെ തന്നെ ഏറ്റവും മുൻനിര രാജ്യങ്ങളിലൊന്നാണ് ഇന്ന് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
It was heartening to see the massive support from the people of Chikkanayakanahalli during the road show. They understand that only BJP can provide a stable & development-oriented government in Karnataka. Congress has nothing to offer but empty promises and divisive politics! pic.twitter.com/2gQldD7Xrw
— Jagat Prakash Nadda (@JPNadda) March 18, 2023
കോൺഗ്രസ് ഇന്നും കുടുംബവാഴ്ചയെ പ്രോത്സാഹിപ്പിക്കുകയാണ്. അവർ ഇന്നും രാഹുൽ ഗാന്ധിയുടെ പിന്നാലെയാണ് പോകുന്നത്. രാഹുൽ ഈ രംഗത്ത് വിജയിച്ചയാളാണോ അല്ലയോ എന്നതൊന്നും അവർക്കു വിഷയമല്ല. രാഹുൽ ഗാന്ധിയെ വീണ്ടും അഴിച്ചുപണിത് വിജയിപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും യെദ്യൂരപ്പയും ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ തീർത്തും സാധാരണ കുടുംബത്തിൽ നിന്ന് സ്വപ്രയത്‌നത്താൽ ഉയർന്നു വന്നവരാണെന്നും ജെ.പി നദ്ദ ചൂണ്ടിക്കാട്ടി.
നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന കർണ്ണാടകയിൽ ബിജെപിയുടെ വിജയ സങ്കൽപ യാത്രയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജെ.പി നദ്ദ. കർണ്ണാടക ബിജെപി അദ്ധ്യക്ഷൻ നളിൻ കുമാർ കട്ടീൽ, പാർട്ടിയുടെ പാർലമെന്ററി ബോർഡ് അംഗവും മുൻ മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പ, മന്ത്രിമാരായ ജെ സി മധുസ്വാമി, ആർ അശോക തുടങ്ങിയവരും റാലിയിൽ പങ്കെടുത്തു.
Comments