അയോദ്ധ്യ: ഭാരതത്തിന് അഭിമാനമായി ഉയരുന്ന അയോദ്ധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ നവരാത്രി ദിനത്തോടനുബന്ധിച്ച് ‘രാമജന്മ മഹോത്സവം’ സംഘടിപ്പിക്കും. അയോദ്ധ്യയിൽ മാർച്ച് 21 മുതൽ 10 ദിവസം നീണ്ടുനിൽക്കുന്ന ‘രാമജന്മ മഹോത്സവം’മാണ് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് സംഘടിപ്പിക്കുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം രാം മന്ദിര് ട്രസ്റ്റിന്റെ ട്വിറ്ററിലൂടെ മഹോത്സവത്തിന്റെ ഔദ്യോഗിക പോസ്റ്റർ പുറത്തിറക്കിയിരുന്നു.
भये प्रगट कृपाला!
श्री #रामनवमी पर प्रभु श्री रामलला सरकार के अनुजों सहित दिव्य जन्मोत्सव आरती दर्शन
Janmotsav Aarati Darshan of Bhagwan Shri Ramlalla Sarkar from Shri Ram Janmabhoomi, Ayodhya. pic.twitter.com/otrwop9cQV
— Shri Ram Janmbhoomi Teerth Kshetra (@ShriRamTeerth) April 10, 2022
‘റൺ ഫോർ റാം’ മാരത്തൺ ഓട്ടം, ഗാട്ട ഗുസ്തി, കബഡി, ബോട്ടിംഗ് റേസ്, ഫെൻസിങ്, സൈക്കിൾ റാലി തുടങ്ങി ഗ്രാമപ്രദേശങ്ങളിൽ പ്രചാരത്തിലുള്ള മറ്റ് ചില കായിക ഇനങ്ങളും ഈ 10 ദിവസങ്ങളിൽ സംഘടിപ്പിക്കും. ഇതിഹാസമായ രാമചരിതമാനസിലെ കഥകളെ അടിസ്ഥാനമാക്കിയുള്ള നാടകങ്ങളുടെ അവതരണങ്ങളും ഇന്ത്യൻ സംഗീതോപകരണങ്ങൾ ഉപയോഗിച്ചുള്ള സംഗീത അവതരണങ്ങളും പരിപാടിയിൽ ഉൾപ്പെടും.
On the ocassion of Hindu Nav Varsh and Shri Ram Navami, a bhavya Shri Ram Janma Mahotsav is being organised in Shri Ayodhya ji from 21st March till 30th March 2023.
All Shri Ram Bhakts are heartily welcome. pic.twitter.com/XjzMVjwW8c
— Shri Ram Janmbhoomi Teerth Kshetra (@ShriRamTeerth) March 14, 2023
അതേസമയം ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ ചിത്രം ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്രത്തിന്റെ ജനറൽ സെക്രട്ടറി ചമ്പത് റായ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. നേപ്പാളിൽ നിന്നും കൊണ്ടുവന്ന സാളഗ്രാമ കല്ലുകൾ ഉപയോഗിച്ചാണ് രാമന്റെയും സീതയുടെയും വിഗ്രഹങ്ങൾ കൊത്തുന്നത്. 18-ഉം 16-ഉം ടൺ ഭാരമുള്ള സാലഗ്രാമങ്ങളാണ് നേപ്പാൾ ഇന്ത്യയിലേക്ക് അയച്ചത്. മഹാവിഷ്ണുവിന്റെ പ്രതീകമായാണ് കാളിഘണ്ഡ്കി പുഴയിൽ കാണുന്ന കല്ലുകളെ കണക്കാക്കുന്നതെന്ന് മുൻ നേപ്പാൾ ഉപപ്രധാനമന്ത്രി നിധി ചൂണ്ടിക്കാട്ടിയത്.
അതിവേഗമാണ് ക്ഷേത്രത്തിന്റെ നിർമ്മാണം നടക്കുന്നതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ക്ഷേത്രനിർമ്മാണം വരുന്ന ജനുവരി ഒന്നിന് പൂർത്തിയാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായും വ്യക്തമാക്കിയിരുന്നു. 70 ശതമാനത്തോളം പണി പൂർത്തിയായതായണ് ട്രഷറർ സ്വാമി ഗോവിന്ദ് ഗിരിജി മഹാരാജ് സൂചിപ്പിച്ചത്. 160 അടിയിലധികം ഉയരത്തിലാണ് ക്ഷേത്രം നിർമ്മിക്കുന്നത്. 2.7 ഏക്കർ ഭൂമിയിലാകും പുണ്യക്ഷേത്രം സ്ഥിതി ചെയ്യുക. നിർമ്മാണം പൂർത്തിയാകുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഹിന്ദു ആരാധനാലയമായി ശ്രീരാമ ജന്മഭൂമി ക്ഷേത്രം മാറും.
Comments