കാബൂൾ: താലിബാൻ നിയന്ത്രണം എറ്റെടുത്തിന് ശേഷം അമ്പത് ശതമാനം മാദ്ധ്യമ പ്രവർത്തകർക്കും തൊഴിൽ നഷ്ടമായതായി റിപ്പോർട്ട്. അഫ്ഗാൻ നാഷണൽ ജേണലിസ്റ്റ് യൂണിയനാണ് റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. 6,000 ലധികം മാദ്ധ്യമ പ്രവർത്തകർക്ക്് ജോലി നഷ്ടപ്പെട്ടു. മിക്ക മാദ്ധ്യങ്ങളും അഫ്ഗാനിൽ പ്രവർത്തനം അവസാനിപ്പിച്ചു. അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ അടക്കം തങ്ങളുടെ ഓഫീസുകൾ അടച്ച് പൂട്ടിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
താലിബാൻ ഭരണകൂടത്തിന് കീഴിൽ മാദ്ധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണ് നിലനിൽക്കുന്നത്. മിക്ക മാദ്ധ്യമപ്രവർത്തകരും രാജ്യം വിട്ടു. താലിബാന് എതിരായി വാർത്ത നൽകുന്ന മാദ്ധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുന്നത് പതിവാണ്. താലിബാൻ ഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച വാർത്തകളൊന്നും മാദ്ധ്യമങ്ങൾക്ക് ലഭിക്കാറില്ല. അതിനാൽ അഫ്ഗാന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് പോലും യാതൊരു വിവരവും തങ്ങൾക്കില്ലെന്ന് പത്രപ്രവർത്തനായ റാഖിബ് ഫയാസ് പറയുന്നു.
യുഎന്നിന്റെ റിപ്പോർട്ട് പ്രകാരം 2022-ൽ മാത്രം 200 ലധികം മാദ്ധ്യമങ്ങളാണ് നിയമനനടപടി നേരിട്ടത്. മുതിർന്ന മാദ്ധ്യമ പ്രവർത്തകരും പത്രാധിപൻമാരും അറസ്റ്റിലായി. നിയമ വിരുദ്ധമായാണ് ഇവരെ കസ്റ്റഡിലെടുത്തത് യുഎൻ റിപ്പോർട്ട് വ്യക്തമാക്കുന്നു.
താലിബാൻ അധികാരം പിടിച്ചെടുക്കുന്നതിന് മുൻപ് തന്നെ അഫ്ഗാനിലെ മാദ്ധ്യമ സ്വാതന്ത്രം കടുത്ത വെല്ലുവിളിയാണ് നേരിട്ടിരുന്നത്. നിലവിൽ സ്ഥിതി കൂടുതൽ വഷളായി. അഫ്ഗാനിലെ സ്ത്രീകൾക്ക് പൊതുപരിപാടിൽ പങ്കെടുക്കുന്നതിന് വിലക്കുണ്ട്. അതിനാൽ വനിത മാദ്ധ്യമ പ്രവർത്തകർ വീട്ടിൽ തന്നെ കഴിയേണ്ട ഗതികേടിലാണ്.
Comments