വയനാട് എം.പി രാഹുൽ ഗാന്ധി ശ്രീനഗറിൽ നടത്തിയ പരാമർശങ്ങൾ വിശദീകരിക്കണമെന്ന് ഡൽഹി പൊലീസ് ആവശ്യപ്പെട്ടു. ശ്രീനഗറിലെ സ്ത്രീകൾ വ്യാപകമായി ലൈംഗിക പീഡനത്തിന് ഇരയാകുന്നു എന്ന സ്ത്രീവിരുദ്ധ പരാമർശം വിശദീകരിക്കണമെന്നാണ് അവശ്യപ്പെട്ടത്. പോലീസ് മോഴിയെടുക്കാൻ
ഔദ്യോഗിക വസതിയിലെത്തിയെങ്കിലും രാഹുൽ വിസമ്മതിച്ചു. മോഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി ഡൽഹി പോലീസ് അറിയിച്ചു.
സ്ത്രീകൾ ഇപ്പോഴും ലൈംഗികാതിക്രമത്തിന് ഇരയാകുന്നുവെന്നും തന്നോട് സ്ത്രീകൾ ഇത് നേരിട്ട് പറഞ്ഞുമെന്നുമാണ് രാഹുൽ നടത്തിയ പ്രസംഗം. ഈ പരാമർശത്തിന്മേലാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ‘ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് രാഹുലിനെ സമീപിച്ച സ്ത്രീകളെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകണമെന്നും വിവരം നൽകിയാൽ അവർക്ക് സുരക്ഷ നൽകാമെന്നും ഉദ്യോഗസ്ഥർ രാഹുലിന് അയച്ച നോട്ടീസിൽ പറയുന്നുണ്ട്.
തുടർച്ചയായി രാഹുൽ രാജ്യത്തെ ഇകഴ്‌ത്തുന്ന പ്രസംഗങ്ങൾ നടത്തുകയായിരുന്നു. എന്നാൽ പരാമർശങ്ങൾക്ക് തെളിവ് നൽകിയിട്ടുമില്ല. ഇതിനെതിരെ വ്യാപക പ്രതിഷേധം നടക്കുന്നതിനിടയിലാണ് രാഹുലിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ പോലീസ് തെളിവ് തേടുന്നത്. ഭാരത് ജോഡോ യാത്രയിലും പിന്നീട് കേംബ്രിഡ്ജിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലും രാഹുൽ ആരോപണവിധേയിരുന്നു. രാഹുലിന്റെ ദേശവിരുദ്ധ പരാമർശത്തിൽ സഭയ്‌ക്ക് അകത്തും ഭരണപക്ഷം പതിഷേധം കടുപ്പിച്ചിരിക്കുകയാണ്
Comments