കണ്ണൂര്‍: റബ്ബർ കർഷകരെ സഹായിച്ചാൽ ബിജെപിയെ പിന്തുണയ്‌ക്കുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന് തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. നിലവില്‍ തങ്ങളെ സഹായിക്കുന്ന നയം രൂപീകരിക്കാന്‍ കഴിയുന്നത് കേന്ദ്രം ഭരിക്കുന്ന ബിജെപിയ്‌ക്കാണ്. അതിനാലാണ് റബ്ബർ കർഷകരെ സഹായിച്ചാൽ കേന്ദ്രത്തെ പിന്തുണക്കാന്‍ ഇവിടുത്തെ മലയോര കര്‍ഷകര്‍ തയ്യാറാവുമെന്ന് പറയുന്നത്.
രാഷ്‌ട്രീയ ലക്ഷ്യം വെച്ചുകൊണ്ടല്ല തന്റെ പ്രതികരണങ്ങള്‍. കേരളത്തില്‍ 15 ലക്ഷത്തിലധികം കുടുംബങ്ങള്‍ റബ്ബറിനെ ആശ്രയിച്ച് കഴിയുന്നുണ്ട്. റബ്ബർ വില കൂട്ടാൻ ബിജെപി തയ്യാറായാൽ അവർക്കൊപ്പം നിൽക്കും. ബിജെപിയെ പിന്തുണക്കാന്‍ ഒരു മടിയുമില്ല. മലയോര കര്‍ഷകരുടെ വികാരമാണ് പറഞ്ഞത്- എന്നും മാര്‍ ജോസഫ് പാംപ്ലാനി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവനയ്‌ക്ക് പിന്നാലെ ഇടതു മുന്നണിയും കേരളാ കോൺഗ്രസും വിളറിപൂണ്ട് രംഗത്തു വന്നു. ക്രൈസ്തവ സഭകളും ക്രിസ്തുമത വിശ്വാസികളും ബിജെപിയുമായി അടുക്കുന്നു എന്ന ഭയം സിപിഎമ്മിനെയും കോൺഗ്രസിനെയും ബാധിച്ചിട്ടുണ്ട്.
Comments