ബെംഗളൂരു: ഉച്ചഭാഷണികളിലൂടെ ബാങ്കു വിളിക്കണമോ എന്ന് മുൻ മന്ത്രിയും ബിജെപി നേതാവുമായ കെ.എസ് ഈശ്വരപ്പ ചോദിച്ചു എന്നു പറഞ്ഞുകൊണ്ട് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് മുന്നിൽ മതമൗലിക വാദികളുടെ പ്രതിഷേധം. സർക്കാർ ഓഫീസിന് മുന്നിൽ നിന്നുകൊണ്ട് ഇവർ ഉറക്കെ ബാങ്കു വിളിക്കുകയും ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലേക്ക് അതിക്രമിച്ച് കയറി പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തു. ശിവമോഗ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് മുന്നിലാണ് മതമൗലിക വാദികളുടെ പ്രകോപനപരമായ പെരുമാറ്റം.
സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. കളക്ടറുടെ ഓഫീസിന് മുന്നിൽ നിന്നും ബാങ്കു വിളിച്ചതു കൂടാതെ പര്യമായി ഭീഷണി മുഴക്കുകയും ചെയ്തു. ‘ഞങ്ങളുടെ രക്ഷിതാക്കളെ മോശമായി പറഞ്ഞാൽ അത് വിടാം. എന്നാൽ അല്ലാഹുവിനെക്കുറിച്ചും ആസാനെക്കുറിച്ചും പറഞ്ഞാൽ സഹിക്കില്ല. വേണമെങ്കിൽ ഞങ്ങൾ വിധാന സൗധയ്‌ക്ക് (കർണാടക നിയമസഭയുടെ ആസ്ഥാനമായ) മുന്നിൽ നിന്നും ബാങ്ക് വിളിക്കും. ഞങ്ങൾ ഭീരുക്കളല്ല. എല്ലാ മുസ്ലീങ്ങളും ഇങ്ങനെ ചെയ്യണം’- എന്ന് ഡിസി ഓഫീസിന് മുന്നിൽ നിന്നും പ്രതിഷേധക്കാരിൽ ഒരാൾ ഭീഷണി മുഴുക്കുന്ന വീഡിയോയും പുറത്തു വന്നിട്ടുണ്ട്.
അതേസമയം, സംഭവത്തിൽ 107-ാം വകുപ്പ് പ്രകാരം ശിവമോഗ പോലീസ് കേസെടുത്തു. ഇത്തരം പ്രവൃത്തികൾ ആവർത്തിക്കരുതെന്ന് യുവാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. അവരുടെ പശ്ചാത്തലം അന്വേഷിക്കുന്നുണ്ട്. സംശയാസ്പദമായ എന്തെങ്കിലും കണ്ടെത്തിയാൽ തങ്ങൾ നടപടിയെടുക്കും എന്നും ശിവമോഗ പോലീസ് സൂപ്രണ്ട് പറഞ്ഞു.
Comments