ന്യൂഡൽഹി : ഇസ്ലാം മതത്തിൽ നിന്നടക്കം സനാതന ധർമ്മത്തിലേയ്ക്ക് വരുന്നവരുടെ എണ്ണം കൂടുമ്പോൾ ബോധവത്ക്കരണ പരിപാടിയുമായി ജമാഅത്തെ ഇസ്ലാമി ഹിന്ദ് . ‘ എങ്ങനെ ഒരു പൂർണ്ണ മുസ്ലീമാകാം ‘ എന്ന വിഷയത്തിലാണ് പരിപാടി .
അഹമ്മദാബാദിലെ ലാൽ ദർവാജ മേഖലയിലടക്കം ഇതിന്റെ ബാനറും സ്ഥാപിച്ചിട്ടുണ്ട് . മുസ്ലീങ്ങൾക്കിടയിൽ ഇസ്ലാമിനെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിനും അവരെ ‘മുഴുവൻ മുസ്ലീം ‘ ആക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ജമാഅത്തെ അധികൃതർ പറഞ്ഞു. അർദ്ധമനസ്സോടെ വിശ്വാസം ആചരിക്കുന്ന മുസ്ലീങ്ങൾ അത് പൂർണ്ണമായി സ്വീകരിക്കുകയും ‘മുഴുവൻ മുസ്ലീങ്ങൾ ‘ ആകുകയും വേണം എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തുന്നത് .
ജമാഅത്തെ ഇസ്ലാമി ഹിന്ദ് മതപരിവർത്തനം പ്രചരിപ്പിക്കുകയും മറ്റ് മതസ്ഥരെ തങ്ങളുടെ പരിപാടികളിലേക്ക് ആകർഷിക്കുകയും ചെയ്യുന്നുണ്ട് . 2023 മാർച്ചിൽ, സംഘടന ‘മസ്ജിദ് ദർശൻ’ എന്ന പേരിൽ മൗലാന മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടികൾ നടത്തിയതായും റിപ്പോർട്ടുണ്ട്.
2022 ഒക്ടോബറിൽ, ജമാഅത്തെ ഇസ്ലാമി ഹിന്ദ് സംഘടിപ്പിച്ച ഒരു പരിപാടി മറ്റ് മതത്തിലെ പെൺകുട്ടികളെ ഉദ്ദേശിച്ചുള്ളതായതിനാൽ വിശ്വഹിന്ദു പരിഷത്ത് ഇതിനെതിരെ പ്രതിഷേധിച്ചിരുന്നു . വിഎച്ച്പിയുടെ ഇടപെടലിനെത്തുടർന്ന് തെലങ്കാന പോലീസ് പരിപാടിക്ക് അനുമതി നിഷേധിച്ചു.
ഭീഷണിയ്‌ക്കും , സമ്മർദ്ദത്തിനും വഴങ്ങി ഇസ്ലാം മതത്തിലേക്ക് മാറിയ ഒട്ടേറെപേരാണ് അടുത്തിടെ സനാതനധർമ്മത്തിലേയ്‌ക്ക് മടങ്ങിയെത്തിയത് . അതുപോലെ തന്നെ മുത്വലാഖ് , നിക്കാഹ് ഹലാല തുടങ്ങിയവെ ഭയന്ന് ഇസ്ലാം മതം ഉപേക്ഷിച്ച പെൺകുട്ടികളും നിരവധിയാണ്.
Comments