കാസർകോട് : നേഴ്സിംഗ് വിദ്യാർത്ഥിനിയായ പ്രതിശ്രുത വധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചാലിങ്കാൽ എണ്ണപ്പാറ സ്വദേശിനി മിസിരിയയുടെ മകൾ ഫാത്തിമ(18)യെ ആണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മംഗളൂരുവിൽ നേഴ്സിംഗ് പഠനം നടത്തി വരികയായിരുന്നു. വെള്ളിയാഴ്ച ഫാത്തിമ പഠനത്തിന് പോയിരുന്നില്ല. മാതാവ് മിസിരിയയും സഹോദരിയും വൈകിട്ട് കാഞ്ഞങ്ങാട് നഗരത്തിൽ പോയി തിരിച്ചെത്തിയപ്പോഴാണ് ഫാത്തിമയെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഉടൻ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അടുത്തിടെ ഗൾഫുകാരനുമായി ഫാത്തിമയുടെ വിവാഹം നിശ്ചയിച്ചിരുന്നു. വിവാഹം കഴിഞ്ഞാൽ പഠനം മുടങ്ങുമോ എന്ന ആശങ്കയുണ്ടായിരുന്നു.ഈ മനോ വിഷമത്തിൽ ജീവനൊടുക്കിയതായിരിക്കാമെന്ന് കരുതുന്നതായി അമ്പലത്തറ പോലീസ് പറഞ്ഞു.
Comments