തൃശ്ശൂർ: ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗത്തിന്റെയും മേഖല സെക്രട്ടറിയുടെയും നേതൃത്വത്തിൽ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിപിഎം നേതാവിന്റെ മകൻ മരിച്ചു. സിപിഎം നേതാവും ബ്ളോക്ക് പഞ്ചായത്ത് അംഗവുമായ കെ.ബി.സുധയുടെ മകൻ അമൽകൃഷ്ണൻ(31) ആണ് മരിച്ചത്.
ഫെബ്രുവരി ഒന്നിനായിരുന്നു മരണത്തിന് ആസ്പദമായ സംഭവം. അയൽവാസിയുമായുള്ള തർക്കം സംബന്ധിച്ച വാക്കേറ്റം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റി അംഗം സുൽത്താൻ, മേഖല സെക്രട്ടറി ഷെബിൻ, സിപിഎം മുൻ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതിലാൽ എന്നിവർ ചേർന്ന് അമൽ കൃഷ്ണയെ ഏങ്ങണ്ടിയൂരിലെ വീടിന് സമീപത്തുവെച്ച് മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിൽ അമൽകൃഷ്ണന്റെ മൂക്കിന്റെ എല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. മർദനമേറ്റ് തൃശൂർ എലൈറ്റ് ഹോസ്പിറ്റലിൽ ചിക്കത്സയിലിരിക്കെ ഇന്ന് വൈകീട്ട് എട്ടുമണിക്കാണ് മരണം സംഭവിച്ചത്.
്ബിജെപി പ്രവർത്തകൻ സുജിത്ത് ഉണ്ണിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റി അംഗം സുൽത്താൻ.
Comments