കർഷക യോഗത്തിൽ ബിജെപിയെ പിന്തുണയ്ക്കുമെന്ന് പറഞ്ഞതിൽ ഖേദമില്ലെന്ന് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കർഷകരുടെ പ്രശ്നങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയോടല്ലാതെ മറ്റാരോടാണ് പറയേണ്ടതെന്നും പാംപ്ലാനി ചോദിച്ചു. വിലത്തകർച്ച, വന്യമൃഗശല്യം, ബാങ്ക് ജപ്തി ഇതെല്ലാം കർഷകർ നേരിടുന്ന വലിയ പ്രശ്നങ്ങളാണ്. വിഷയത്തിൽ ബിജെപിയോടും കേന്ദ്ര സർക്കാരിനോടും നടത്തിയ പ്രസ്താവനയിൽ തെറ്റില്ലെന്നും ബിഷപ്പ് ആവർത്തിച്ചു. കർഷകർ കബളിപ്പിക്കപ്പെടാൻ തുടങ്ങിയിട്ട് കുറേ കാലമായി. കർഷകരുടെ ശബ്ദമായാണ് ആ വിഷയം താൻ അവതരിപ്പിക്കുന്നത്, സഭ പ്രതിനിധിയായല്ല സംസാരിക്കുന്നത്, കർഷകരിലൊരാളായാണ്. താനും ഒരു കർഷകനാണെന്നും ബിഷപ്പ് പറഞ്ഞു.
ഉത്തരേന്ത്യയിലെ വ്യാജ ആക്രമങ്ങൾ ഉന്നയിച്ചപ്പോൾ നിങ്ങളെന്തിനാണ് ചെക്കോസ്ലോവാക്യയിലെയും നിക്കരാഗ്വേയിലെയും കാര്യം പറയുന്നതെന്ന് പാംപ്ലാനി പരിഹാസരൂപേണ ചോദിച്ചു. മലയോര കർഷകർ ജപ്തി ഭീഷണി നേരിടുന്ന വിഷയം കോൺഗ്രസിനോടോ സിപിഎമ്മിനോടോ പറഞ്ഞിട്ട് എന്താ കാര്യമെന്നും ഇറക്കുമതി തീരുവയ്ക്ക് മാറ്റം വരുത്താൻ കഴിയുന്നത് രാജ്യം ഭരിക്കുന്ന സർക്കാരിനാണെന്നും അദ്ദേഹം പറഞ്ഞു. തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പിന്റെ പ്രസ്താവന വന്നതോടെ ഇടത് മുന്നണിയും കേരളാ കോൺഗ്രസും ബിഷപ്പിനുമെതിരെ രംഗത്ത് വന്നിരുന്നു. ക്രൈസ്തവ സഭകളും ക്രിസ്തുമത വിശ്വാസികളും ബിജെപിയുമായും കേന്ദ്രസർക്കരുമായും അടുക്കുന്നതിലുള്ള ഭയമാണ് ഇതിന് കാരണം.
മുൻപ് ലൗവ് ജിഹാദ് പ്രശ്നത്തിൽ പ്രതികരിച്ച വൈദികനെതിരെയും സിപിഎമ്മും കോൺഗ്രസും പ്രതിഷേധവുമായി വന്നിരുന്നു. അന്ന് വൈദികനെ ഭീഷണിപ്പെടുത്തി അക്രമാഹ്വാനവും നടത്തുകയും ചെയ്തിരുന്നു. അന്ന് ബിജെപിയുടെ വാദത്തെ അനുകൂലിച്ചു എന്നാണ് ആരോപിച്ചാണ് പ്രതിഷേധിച്ചത്. എന്നാൽ ഇത്തവണ അത്തരത്തിലുള്ള ഭീഷണികൾ വിലപ്പോകില്ലെന്ന് ബിജെപി പറഞ്ഞു.
Comments