ശ്രീനഗർ: കശ്മീരിൽ രണ്ട് ഭീകരരുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഭരണകൂടം. ഐജാസ് അഹമ്മദ് റഷി, മഖ്സൂദ് അഹമ്മദ് മാലിക് എന്നിവരുടെ ബന്ദിപ്പോരയിലെ വീടുകളാണ് പോലീസ് കണ്ടുകെട്ടിയത്. ഭീകരവാദികൾക്ക് അഭയം നൽകിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
കശ്മീരിലെ ഡിവിഷണൽ കമ്മീഷണറുടെ ഉത്തരവിനെ തുടർന്ന് ഭീകരവാദ പ്രവർത്തനങ്ങളിലേർപ്പെടുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുളള നടപടികൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഭീകരൻ ഐജാസ് അഹമ്മദിന്റെ പിതാവ് അബ്ദുൾ മജീദ് റെഷിദിയുടെ ഗുണ്ട്പോര രാംപോരയിലെ വീടും അഹമ്മദ് മാലിക്കിന്റെ പിതാവായ മുഹമ്മദ് അബ്ദുൾ മാലിക്കിന്റെ ആരാഗത്തെ വീടുമാണ് പോലീസ് കണ്ടുകെട്ടിയത്.
യുഎപിഎയുടെ 25ാം വകുപ്പ് പ്രകാരമാണ് നടപടി. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് സ്വത്തുക്കൾ കണ്ടുകെട്ടൽ നടപടികൾ പൂർത്തികരിച്ചത്. കഴിഞ്ഞ മാസങ്ങൾക്കിടയിൽ ബന്ദിപ്പോർ താഴ്വരയിൽ ഭീകര പ്രവർത്തനങ്ങളിലേർപ്പെട്ട ധാരാളം പേരുടെ സ്വത്തുവകകൾ ഭരണകൂടം കണ്ടുകെട്ടിയിരുന്നു.
Comments