കാബൂൾ : സ്വജനപക്ഷപാതത്തിനെതിരെ ഉത്തരവ് പുറപ്പെടുവിച്ച് നേതാവ് മുല്ല ഹിബത്തുള്ള അഖുന്ദ്സാദ . അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരെ സർക്കാർ തസ്തികകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിൽ നിന്ന് തടഞ്ഞുകൊണ്ടാണ് ഉത്തരവ് . എല്ലാ താലിബാൻ ഉദ്യോഗസ്ഥരെയും അവരുടെ മക്കളെയും ഇതിനകം ജോലി ചെയ്യുന്ന മറ്റ് ബന്ധുക്കളെയും പുറത്താക്കാനും ഉത്തരവിൽ പറയുന്നു . താലിബാന്റെ ഈ ഉത്തരവ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.
ശനിയാഴ്ച രാത്രി വൈകിയാണ് താലിബാൻ സർക്കാരിന്റെ ട്വിറ്റർ അക്കൗണ്ടിൽ ഈ ഉത്തരവ് പോസ്റ്റ് ചെയ്തത്. മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും എല്ലാ ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളെയോ ബന്ധുക്കളെയോ സർക്കാർ തസ്തികകളിൽ നിയമിക്കരുതെന്ന് ഉത്തരവിൽ പറയുന്നുണ്ട്. എന്നാൽ ഇതിന്റെ കാരണം സൂചിപ്പിച്ചിട്ടില്ല . പല താലിബാൻ ഉദ്യോഗസ്ഥരും അവരുടെ മക്കളെ സർക്കാർ പോസ്റ്റിലേയ്ക്ക് റിക്രൂട്ട് ചെയ്തതായി അഭ്യൂഹങ്ങളുണ്ട്. പരിചയസമ്പന്നരായ പ്രൊഫഷണലുകളെ ഉയർന്ന സ്ഥാനങ്ങളിൽ നിയമിക്കുന്നതിന് പകരം ബന്ധുക്കളാണ് പലയിടങ്ങളിലും ഭരിക്കുന്നത് .
20 വർഷത്തിനു ശേഷം യുഎസ്, നാറ്റോ സേനകളുടെ പിൻവാങ്ങലിനെ തുടർന്ന് 2021 ഓഗസ്റ്റിലാണ് താലിബാൻ അഫ്ഗാനിസ്ഥാന്റെ അധികാരം പിടിച്ചെടുത്തത് .
Comments