ഒരു കല്യാണം പ്രശ്‌നങ്ങളൊന്നുമില്ലാതെ നടത്താന്‍ ചെറിയ പണിയൊന്നുമല്ല. കല്യാണം കഴിഞ്ഞ് വധു വരന്റെ വീട്ടില്‍ എത്തുംവരെ അതിന്റെ പിറകെ തന്നെ ആയിരിക്കും. എന്നാല്‍ ഇത്രയ്‌ക്കും ബുദ്ധിമുട്ടിനടത്തുന്ന വിവാഹം ആദ്യത്തെ ദിവസം തന്നെ പൊളിഞ്ഞുപോയാലോ.
അതെ കല്യാണത്തിന് തൊട്ടുപിന്നാലെ വധു വരനെ വേണ്ടെന്നു വെച്ചു.വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് പോകുംവഴിയാണ് വധു പാതിവഴിയില്‍വെച്ച് ഇറങ്ങിപ്പോയത്.വരന്റെ നാട് രാജസ്ഥാനാണ് പ്രയാഗ് രാജ് അല്ല എന്നറിഞ്ഞതോടെയാണ് വധു വിവാഹം ബന്ധം അവസാനിപ്പിക്കാന്‍ അവിടെ നിന്ന് തീരുമാനിച്ചത്. തന്റെ നാട് പ്രയാഗ് രാജ് ആണെന്ന് പറഞ്ഞാണ് വരന്‍ വിവാഹത്തിന് എത്തിയതെന്നാണ് വധുവിന്റെ കുടുംബം പറയുന്നത്. എന്നാല്‍ വിവാഹം കഴിഞ്ഞ് പോകുന്ന സമയത്താണ് വധുവിന് കാര്യങ്ങള്‍ മനസ്സിലാകുന്നത്.
വാരണാസി-കാണ്‍പൂര്‍ ഹൈവേയിലെ പോലീസ് റെസ്പോണ്‍സ് വെഹിക്കിള്‍ (പിആര്‍വി) ഡയല്‍ -112-ല്‍ വിന്യസിച്ചിരിക്കുന്ന പോലീസുകാരെ വിളീച്ച് യുവതി ഏഴു മണിക്കൂർ യാത്ര ചെയ്തിട്ടും ഭര്‍ത്താവിന്‍റെ വീട്ടിലെത്തിയില്ലെന്ന് പറഞ്ഞ് കരയാന്‍ തുടങ്ങി. വീട്ടിലേക്ക് മടങ്ങാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ചതായി ചകേരി എസിപി അമര്‍നാഥ് യാദവ് പറഞ്ഞു.
‘ഞാന്‍ വാരണാസിയില്‍ നിന്ന് കഴിഞ്ഞ ഏഴ് മണിക്കൂറായി യാത്ര ചെയ്യുന്നു, എന്നിട്ടും എന്റെ ഭര്‍ത്താവിന്റെ വീട്ടില്‍ എത്തിയിട്ടില്ല. എനിക്ക് പൂര്‍ണ്ണമായും ക്ഷീണം തോന്നുന്നു, ഇപ്പോള്‍ എനിക്ക് രാജസ്ഥാനിലേക്ക് പോകാന്‍ താല്‍പ്പര്യമില്ല. ഞാന്‍ അത്ര ദൂരം പോകില്ല,’ അവള്‍ പറഞ്ഞു. എസിപി സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡ്യൂട്ടിയിലുള്ള സബ് ഇൻസ്‌പെക്ടറോട് എസിപി നിര്‍ദേശിക്കുകയും ചെയ്തു. പെൺകുട്ടിയുടെ വീട്ടുകാർക്ക് എല്ലാം അറിയാമായിരുന്നുവെന്ന് വരൻ രവി പൊലീസിനോട് പറഞ്ഞു. എന്നാല്‍ വധുവിന്‍റെ അമ്മയുമായി ബന്ധപ്പെട്ടപ്പോള്‍ വരന്‍ രാജസ്ഥാന്‍ സ്വദേശിയാണെന്ന് അറിയില്ലായിരുന്നുവെന്നാണ് പറഞ്ഞത്.
തുടർന്ന് വധുവിനെ വരാണസിയിലേക്ക് തിരിച്ചയക്കാൻ അമ്മ പൊലീസിനോട് ആവശ്യപ്പെട്ടു. പൊലീസ് വധുവിനെ തിരിച്ചയക്കുകയും വരന്‍ വധുവിനെ കൂടാതെ ബിക്കാനീറിലേക്ക് മടങ്ങുകയും ചെയ്തു.
Comments