ന്യൂഡൽഹി: ഡൽഹിയെ ഞെട്ടിച്ച ശ്രദ്ധ വാൽക്കർ കൊലകെസിൽ പ്രതിയും ശ്രദ്ധയുടെ പങ്കാളിയുമായ ആഫ്താബിനെതിരായ കുറ്റാരോപണത്തിൽ ഡൽഹി പോലീസ് വാദം പൂർത്തിയാക്കി. ഡൽഹി പോലീസിന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ അമിത് പ്രസാദ്, മധുകർ പാണ്ഡെ എന്നിവരാണ് കോടതിയിൽ ഹാജരായത്.
അഡീഷണൽ സെഷൻസ് ജഡ്ജി മനീഷ ഖുറാന തുടർ നടപടികൾക്കായി കേസ് മാർച്ച് 25ലേക്ക് മാറ്റിയിട്ടുണ്ട്. കൃത്യമായ തെളിവുകളിലൂടെ കുറ്റകൃത്യം വ്യക്തമായിട്ടുണ്ടെന്ന് എസ്പിപി പ്രസാദ് പറഞ്ഞു. ഫെബ്രുവരി 21-ന് പോലീസ് സമർപ്പിച്ച കുറ്റപത്രം മജിസ്ട്രേറ്റ് കോടതി സെഷൻസ് കോടതിയെ ഏൽപ്പിച്ചിരുന്നു. ജനുവരി 24നാണ് ഡൽഹി പൊലീസ് 6,629 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്.
2022 മെയ് 18-നാണ് അഫ്താബ് പൂനവാല പങ്കാളിയായ ശ്രദ്ധ വാൽക്കറെ കൊലപ്പെടുത്തയത്. കൊലയ്ക്ക് ശേഷം മൃതദേഹം 35 കഷ്ണങ്ങളാക്കി മുറിച്ച് നഗരത്തിന്റെ പല ഭാഗങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. ജനുവരി നാലിനാണ് കൊലപാതകം പുറം ലോകം അറിഞ്ഞത്.
Comments