ചണ്ഡീഗഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാ സുരക്ഷാ വീഴ്‌ച്ചയിൽ നടപടിയെടുത്ത് മുഖ്യമന്ത്രി ഭഗവന്ത് മാൻ. സംഭവത്തിൽ അന്നത്തെ പൊലീസ് മേധാവിക്കെതിരെ അച്ചടക്ക നടപടിയ്‌ക്ക് ഉത്തരവിട്ടു. സുരക്ഷാ വീഴ്ചയെച്ചൊല്ലി മുൻ ഡിജിപി എസ് ചട്ടോപാധ്യായയേയും മറ്റ് രണ്ട് പോലീസ് ഉദ്യോഗസ്ഥരെയും വിചാരണ ചെയ്യും. ഒരു വർഷത്തെ രാഷ്‌ട്രീയ വിവാദത്തിന് ശേഷമാണ് നടപടി.
വിരമിച്ച ചതോപാധ്യായയെ കൂടാതെ, ഫിറോസ്പൂർ റേഞ്ചിലെ അന്നത്തെ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ (ഡിഐജി) ഇന്ദർബീർ സിംഗ്, ഹർമൻദീപ് എന്നിവർക്കെതിരെയും അച്ചടക്ക നടപടികൾ സ്വീകരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ചയിൽ നടപടി വൈകുന്നതിൽ കേന്ദ്രം വിശദീകരണം തേടിയതിന് പിന്നാലെയാണ് നടപടി. സുരക്ഷാവീഴ്ചയിൽ എന്ത് നടപടി സ്വീകരിച്ചു എന്ന് വിശദമാക്കുന്ന റിപ്പോർട്ടാണ് പഞ്ചാബ് ചീഫ് സെക്രട്ടറിയോട് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ല തേടിയത്.
കഴിഞ്ഞ വർഷം ജനുവരി 5 ന്, പഞ്ചാബിലെ ഹുസൈനിവാലയിലേക്കുള്ള യാത്രയ്‌ക്കിടെ, ഫിറോസ്പൂരിൽ പ്രതിഷേധക്കാർ റോഡ് തടസപ്പെടുത്തിയിരുന്നു. ഉപരോധത്തെത്തുടർന്ന് അദ്ദേഹത്തിന്റെ വാഹനവ്യൂഹം 15-20 മിനിറ്റോളം ഫ്ലൈഓവറിൽ കുടുങ്ങുകയായാരുന്നു. പ്രധാനമന്ത്രിയുടെ പഞ്ചാബ് യാത്രയിൽ സുരക്ഷാ വീഴ്ചയുണ്ടായതിനെ തുടർന്നുള്ള സംഭവത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി.
Comments