തീവ്രവാദ ഫണ്ടിംഗ് കേസിൽ കശ്മീരിലെ മാദ്ധ്യമപ്രവർത്തകനെ എൻഐഎ അറസ്റ്റ് ചെയ്ത സംഭവത്തിൽ രൂക്ഷ വിമർശനം നടത്തി മെഹബൂബ മുഫ്തി. എൻജിഒ തീവ്രവാദത്തിന് ഫണ്ടിംഗ് നൽകിയ കേസിൽ മാദ്ധ്യമപ്രവർത്തകനായ ഇർഫാൻ മെഹ്‌രാജിനെ എൻഐഎ അറ്സ്റ്റ് ചെയ്തിരുന്നു. ശ്രീനഗർ സ്വദേശിയായ മെഹ്‌രാജിന് ജമ്മു കശ്മീർ കോലിഷൻ ഓഫ് സിവിൽ സൊസൈറ്റിയിൽ പ്രവർത്തിക്കുന്ന ഖുറം പർവേസ് എന്ന ആക്ടിവിസ്റ്റുമായി ബന്ധം പുലർത്തിയിരുന്നതായി എൻഐഎ അറിയിച്ചു.
സുപ്രധാനമായ ഇൻസ്റ്റാളേഷനുകൾ, സുരക്ഷാ സേനയുടെ വിന്യാസം-നീക്കങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക, ഔദ്യോഗിക രഹസ്യ രേഖകൾ വാങ്ങുക, എൻക്രിപ്റ്റ് ചെയ്ത ആശയവിനിമയ മാർഗങ്ങളിലൂടെ ലഷ്‌കർ ഇ ടി ഹാൻഡ്‌ലർമാർക്ക് പണ പരിഗണനയ്‌ക്കായി കൈമാറുക എന്നിവ ഉൾപ്പെടെയുള്ള ദേശവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് 2021 നവംബറിൽ എൻഐഎ പർവേസിനെ അറസ്റ്റ് ചെയ്തിരുന്നു.
എന്നാൽ മെഹ്‌രാജിന്റെ അറസ്റ്റിനെ തുടർന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്റും
മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി എൻഐഎയുടെ നടപടിയ്‌ക്കെതിരെ രൂക്ഷ വിമർശനം നടത്തിയിരിക്കുകയാണ്. സത്യസന്ധമായി ജോലി ചെയ്തതിനാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് മെഹബൂബയുടെ പരാമർശം.
അതേസമയം ജെകെസിസിഎസ് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുകയും മനുഷ്യാവകാശ സംരക്ഷണത്തിന്റെ മറവിൽ വിഘടനവാദ അജണ്ട പ്രചരിപ്പിക്കുന്നതായും അന്വേഷണത്തിൽ തെളിഞ്ഞതായി എൻഐഎ വ്യക്തമാക്കിയിരുന്നു. ഇതിനുപുറമേ ജീവകരുണ്യ പ്രവർത്തനമുൾപ്പടെ വിവിധ ക്ഷേമ പ്രവർത്തനങ്ങളുടെ മറവിൽ ആഭ്യന്തരമായും വിദേശമാർഗവും ഫണ്ട് സ്വരൂപിക്കുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് എൻഐഎ പരാമർശിച്ചു.
Comments