ന്യൂഡൽഹി: ഇന്നലെ രാത്രിയോടെ ഡൽഹിയിലുണ്ടായ ഭൂചലനം രാജ്യതലസ്ഥാനത്തെ ജനങ്ങളിൽ ഭീതി പരത്തി. തുടർചലനം ഭയന്ന് പ്രദേശവാസികൾ മറ്റ് സ്ഥലങ്ങളിലേക്ക് മാറിയിരിക്കുകയാണ്. റിക്ടർ സ്‌കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനിലെ ഫൈസാബാദിലെ ജും എന്ന പ്രദേശമാണെന്നാണ് കരുതപ്പെടുന്നത്.
ഭൂചലനത്തിൽ കെട്ടിടങ്ങൾക്ക് വിള്ളൽ വീഴുകയും ചരിയുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. പോലീസ്, പിസിആർ, അഗ്‌നിശമന സേന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി എന്നിവർ ഭൂചലനം നടന്ന സ്ഥലങ്ങൾ പരിശോധിച്ച് വരികയാണ്. ഭൂചലനം ഉണ്ടായതോടെ ആളുകൾ പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു. ഏകദേശം 30 സെക്കന്റോളമാണ് ഭൂചലനം നീണ്ടുനിന്നത്.
Earthquake of Magnitude:6.6, Occurred on 21-03-2023, 22:17:27 IST, Lat: 36.09 & Long: 71.35, Depth: 156 Km ,Location: 133km SSE of Fayzabad, Afghanistan for more information Download the BhooKamp App https://t.co/kFfVI7E1ux @ndmaindia @Indiametdept @moesgoi @PMOIndia pic.twitter.com/sJAUumYDiM
— National Center for Seismology (@NCS_Earthquake) March 21, 2023
ഉയർന്ന അപ്പാർട്ട്മെന്റുകളിൽ താമസിക്കുന്ന ആളുകൾ നിലവിളിച്ചുകൊണ്ട് വീടുകളിൽ നിന്ന് പരിഭ്രാന്തരായി ഇറങ്ങിയോടുന്ന വീഡിയോകൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വന്നിരുന്നു. 30 സെക്കൻഡിലെ ഭൂചലനം നഗരത്തിൽ ഉണ്ടായ ഏറ്റവും ദൈർഘ്യമേറിയതും ഭയാനകവുമായ ഭൂചലനമാണെന്ന് അധികൃതർ പറഞ്ഞു. അതേസമയം, ഭൂചലനത്തിൽ പാകിസ്താനിലും അഫ്ഗാനിസ്താനിലുമായി ഒൻപത് മരണം റിപ്പോർട്ട് ചെയ്തു.
Comments