കാബൂൾ: പുതിയ അദ്ധ്യായന വർഷം ആരംഭിച്ചിട്ടും അറിയാതെ അഫ്ഗാനിസ്ഥാനിലെ വിദ്യാർത്ഥികൾ. ഇതു സംബന്ധിച്ച വിവരങ്ങളൊന്നും വിദ്യാർത്ഥികൾക്ക് ലഭിക്കാത്തതിനാൽ ക്ലാസുകളൊന്നും നടന്നില്ല. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി യുഎൻ ചിൽഡ്രൻസ് ഏജൻസി ആഹ്വാനം നൽകിയിട്ടും താലിബാൻ വിലക്ക് നീക്കിയിട്ടില്ല.
താലിബാൻ വിദ്യാഭ്യാസ മന്ത്രി പുതിയ അദ്ധ്യയന വർഷത്തെ കുറിച്ച് ഒൗദ്യോഗിക അറിയിപ്പ് നൽകാത്തതിനാലാണ് വിദ്യാർത്ഥികൾ സ്കൂളുകളിലേക്ക് എത്തിചേരാത്തത്. പെൺകുട്ടികൾ സ്കൂളുകളിലേക്ക് എത്തിചേരാതിരിക്കാനാണ് താലിബാൻ സർക്കാർ ഒൗദ്യോഗികമായി അറിയിപ്പൊന്നും നൽകാത്തത്.
കഴിഞ്ഞ ഡിസംബറിലാണ് താലിബാൻ ഭരണകൂടം സർവകലാശാലകളിൽ പെൺകുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. നിലവിൽ പഠിക്കുന്നവരെ പുറത്താക്കാനും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഉത്തരവിൽ പറഞ്ഞിരുന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്ത്രീകളുടെ വിദ്യാഭ്യാസം നിറുത്തിവയ്ക്കുന്നതായി അറിയിക്കുന്നു എന്നാണ് ഉത്തരവ്. എന്നാൽ, ഇതുവരെയും പെൺകുട്ടികളുടെ വിദ്യാഭ്യാസം പുന:രാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവൊന്നും താലിബാൻ ഇറക്കിയിട്ടില്ല. യു എൻ ഇടപെട്ടിട്ടും താലിബാൻ സർക്കാർ കർക്കശ നിലപാടിൽ തുടരുകയാണ്.
2021 ഓഗസ്റ്റില്‍ അഫ്ഗാനിസ്ഥാന് പിടിച്ചെടുത്തതിന് പിന്നാലെ സ്ത്രീവിരുദ്ധ നടപടികളായിരുന്നു താലിബാന് നടപ്പിലാക്കിയത്. സ്കൂളുകളിലും കോളേജുകളിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ക്ലാസ് മുറികളാക്കി. ഇതിന് പിന്നാലെയാണ് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലും വിലക്ക് ഏർപ്പെടുത്തിയത്.
Comments