ലക്നൗ ; ഭീകരൻ ഒസാമ ബിൻ ലാദനെ തന്റെ ‘ഗുരു’ എന്ന് വിശേഷിപ്പിച്ച ഉത്തർപ്രദേശ് പവർ കോർപ്പറേഷൻ ലിമിറ്റഡ് (യുപിപിസിഎൽ) ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട് യോഗി സർക്കാർ . ഇലക്‌ട്രിസിറ്റി ഡിപ്പാർട്ട്‌മെന്റിൽ എസ്‌ഡിഒ ആയിരുന്ന രവീന്ദ്ര പ്രകാശ് ഗൗതമിനെയാണ് പിരിച്ചു വിട്ടത് . ഗൗതം തന്റെ ഓഫീസിൽ അൽഖ്വയ്ദ നേതാവിന്റെ ചിത്രം വെച്ചിരുന്നു. ‘മികച്ച എഞ്ചിനീയർ’ എന്നാണ് ഗൗതമിനെ വിളിച്ചിരുന്നത്. 2022 ജൂണിലാണ് ഇയാൾ ലാദന്റെ ചിത്രം ഓഫീസിൽ വച്ചത് . ഇക്കാര്യം പുറത്തുവന്നതോടെ ഗൗതമിനെ സസ്പെൻഡ് ചെയ്തുകൊണ്ട് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തി. എന്നാൽ അഭിപ്രായ സ്വാതന്ത്ര്യം ചൂണ്ടിക്കാട്ടി ഗൗതം തന്റെ മുതിർന്ന ഉദ്യോഗസ്ഥരെയും അധിക്ഷേപിച്ചു.
ഗൗതം മാപ്പ് പറയാൻ വിസമ്മതിക്കുകയും തന്റെ പ്രവൃത്തിയെ പ്രതിരോധിക്കുകയും ചെയ്തതോടെയാണ് .ദക്ഷിണാഞ്ചൽ വിദ്യുത് നിഗം ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ അമിത് കിഷോർ ഇയാളെ സസ്പെൻഡ് ചെയ്തത് . സസ്പെൻഷൻ കത്ത് നൽകിയപ്പോൾ രവീന്ദ്ര ഗൗതം എംഡിയോട് കത്തിലൂടെ അശ്ലീലഭാഷയിൽ സംസാരിച്ചുവെന്നും റിപ്പോർട്ട് ഉണ്ട് . ഇതിനിടയിൽ, തന്റെ പ്രവൃത്തികൾ ശരിയാണെന്ന് തെളിയിക്കാനും ഇയാൾ ശ്രമിച്ചു . നാഥുറാം ഗോഡ്‌സെ ഗാന്ധിയെ വധിച്ചതും ഇയാൾ ന്യായീകരണത്തിനായി നിരത്തിയ വാദങ്ങളിലൊന്നാണ്.
ഒസാമയുടെയും മറ്റ് മഹാന്മാരുടെയും ഫോട്ടോ പതിപ്പിക്കാൻ അനുമതി തേടിയിട്ടും വകുപ്പ് തനിക്ക് അനുമതി നൽകിയില്ലെന്നും ഗൗതം പറഞ്ഞു. 2011 ലെ തന്റെ ആദ്യ നിയമന വേളയിൽ, 9/11 സംഭവം ഉണ്ടായി അത് തന്റെ മനസിൽ നിന്ന് മായില്ല . അതിനാലാണ് താൻ ലാദനെ പൂജിക്കുന്നതെന്നും ഗൗതം പറഞ്ഞിരുന്നു.
Comments