ബെംഗളുരു:കർഷകരെ മുൻ നിർത്തിയുളള പദ്ധതികളാണ് കർണാടകയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്നതെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. 2800കോടി രൂപയുടെ പദ്ധതികളാണ് ക്യഷ്ണതടാകത്തിലെ ജലസേചന പദ്ധതിയിൽ നടപ്പിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. വികസനത്തിൽ അസമത്വം കാണിച്ചിട്ടില്ല. തുല്ല്യ നീതിയാണ് ബിജെപി നടപ്പിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ ഗുണഭോക്തക്കളുടെ സമ്മേളനം ഹുങ്കുണ്ടിലെ ഇൽക്കലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി അധികാരത്തിൽ എത്തിയതിനുശേഷമാണ് കർണാടകയിൽ കാർഷിക വ്യവസായ മേഖലകളിൽ റെക്കോഡ് നിക്ഷേപമാണ് ഉണ്ടായത്. ഹുങ്കുണ്ട് താലൂക്കിലെ 36,598 കർഷക
ർക്ക് കിസാൻസമ്മാൻ പദ്ധതിയുടെ ഗുണം ലഭിച്ചിട്ടുണ്ട്. പദ്ധതിയുടെ രണ്ടാം ഗഡുവായ 975 കോടി രൂപ സംസ്ഥാനത്തെ 47 ലക്ഷം കർഷകർക്ക് ലഭിച്ചതായും എല്ലാസമുദായങ്ങൾക്കും തുല്ല്യ നീതി നടപ്പിലാക്കിയതായും ബൊമ്മൈ വ്യക്തമാക്കി.
പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമപ്രവർത്തനത്തിനായി 30,000 കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കുന്നത്. വിദ്യാർത്ഥികൾക്കുളള ഹോസ്റ്റലുകളുടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. ഹോസ്റ്റൽസൗകര്യത്തിനായി ഒരുലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് ഗ്രാന്റ് അനുവദിച്ചതായും ബൊമ്മൈ ചൂണ്ടിക്കാട്ടി.
Comments