ചെന്നെെ : തമിഴ്നാട് കാഞ്ചീപുരത്ത് പടക്ക നിര്‍മാണശാലയ്ക്ക് തീപിടിച്ച് ഒന്‍പത് പേർ മരിച്ചു. നിർമാണശാലയ്ക്ക് പുറത്ത് ഉണക്കാന്‍ വച്ച പടക്കങ്ങളിൽ തീപിടിക്കുയായിരുന്നു. സംഭവത്തിൽ 19 പേർക്ക് പൊള്ളലേറ്റു. പരിക്കറ്റവരെ ചികിത്സയ്ക്കായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കാഞ്ചീപുരം ജില്ലയിലെ കുരുവിമലയിൽ പ്രവർത്തിക്കുന്ന നരേന്ദ്രൻ ഫയർവർക്ക് എന്ന ചെറുകിട നിർമ്മാണശാലയിലാണ് അപകടം.
ഇന്ന് ഉച്ചയ്ക്കാണ് തീപിടുത്തം ഉണ്ടായത്. 5 കടമുറികളിലായി പ്രവർത്തിക്കുന്ന നിർമ്മാണശാലയ്ക്ക് പുറത്ത് ഉണങ്ങാനായി നിരത്തിയിട്ട പടക്കങ്ങൾക്ക് തീ പിടിക്കുകയായിരുന്നു. തുടർന്ന് നിർമ്മാണശാലകളിലേക്ക് തീ പടർന്നു. സുരക്ഷമാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് പടക്ക നിര്‍മാണശാല ഉടമ നരേന്ദ്രകുമാറിനെ പൊലീസ് കസ്റ്റ്ഡിയില്‍ എടുത്തിട്ടുണ്ട്.
ഫയർഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുരുകയാണ്. സ്ഫോടനം നടക്കുമ്പോൾ 30 പേരെങ്കിലും പടക്ക ഫാക്ടറിയിൽ ജോലി ചെയ്തിരുന്നതായാണ് വിവരം. അപകടത്തെ തുടര്‍ന്ന് രണ്ട് സ്ത്രികള്‍ ഉള്‍പ്പെടെ അഞ്ചുപേർ സംഭവസ്ഥലത്തും നാലു പേർ ആശുപത്രിയിൽ വെച്ചും മരണപ്പെട്ടു. നാല് കടമുറികൾ പൂർണമായും തകർന്നു. നിലവിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നവരെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്തു. സംഭവത്തെ തുടർന്ന് കാഞ്ചീപുരം ജില്ലാ കളക്ടറും പോലീസ് കമ്മീഷണറും സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Comments