ആലുവ: ആലുവാപുഴയിലേക്ക് ചാടിയ പെൺകുട്ടിയെ രക്ഷിക്കാൻ പിന്നാലെചാടിയ പതിനേഴു വയസുകാരൻ മരിച്ചു.ആലുവ മാർത്താണ്ഡ വർമ്മ പാലത്തിൽ നിന്നും ആണ് പെൺകുട്ടി ചാടിയത്. പെൺകുട്ടി പരിക്കുകളോടെ രക്ഷപ്പെട്ടു. ആലപ്പുഴ സ്വദേശിനിയാണ് രക്ഷപെട്ടത്. തായിക്കാട്ടുകര സ്വദേശി ഗൗതമാണ് മരിച്ചത്. ഇരുവരും പ്ലസ്ടു വിദ്യാർഥികളാണ്
പാലാരിവട്ടത്ത് വാടകയ്ക്കു താമസിക്കുന്ന ആലപ്പുഴ ചെങ്ങന്നൂർ സ്വദേശിയായ പതിനേഴുകാരിയാണ് ആദ്യം പുഴയിൽ ചാടിയത്. ഇരുവരും വെള്ളത്തിൽ വീഴുന്നതു കണ്ട മീൻപിടിത്തക്കാർ ഉടൻ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുകയായിരുന്നു. ഇവർ ഇരുവരെയും വെള്ളത്തിൽ നിന്നു കരയിലെത്തിച്ചു. അവിടെ നിന്നും ഇരുവരെയും ഇറക്കുളം ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അവിടെ എത്തിച്ചപ്പോഴേക്കും ഗൗതം മരിച്ചു. തായിക്കാട്ടുകര എസ്എൻ പുരത്തു താമസിക്കുന്ന മനോജിന്റെയും ഷേർളിയുടെയും മകനാണ് ഗൗതം. സഹോദരി: ഗൗരി.
Comments