അഹമ്മദാബാദ് : മാനനഷ്ടക്കേസിൽ വിധി വന്നതിനു പിന്നാലെ പഞ്ചനക്ഷത്ര ഹോട്ടലിലെ വിരുന്ന് വേണ്ടെന്ന് രാഹുൽ . വിധി പ്രഖ്യാപിച്ച് ജാമ്യം ലഭിച്ച ശേഷം ആദ്യം പോയത് സർക്യൂട്ട് ഹൗസിലേക്കാണ്. പഞ്ചനക്ഷത്ര ഹോട്ടലായ മാരിയറ്റ് ഹോട്ടലിൽ അദ്ദേഹത്തിന് ഉച്ചഭക്ഷണം കോൺഗ്രസ് സംഘടിപ്പിച്ചതായി പറഞ്ഞിരുന്നു .
എന്നാൽ രണ്ടുവര്‍ഷം തടവുശിക്ഷ വിധി വന്നതിനു പിന്നാലെ പഞ്ചനക്ഷത്ര ഹോട്ടലിലെ വിരുന്ന് ക്യാൻസൽ ചെയ്യുകയായിരുന്നു .രാഹുൽ ഗുജറാത്തി ഭക്ഷണം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്നാണ് പ്ലാൻ മാറ്റിയതെന്നാണ് കോൺഗ്രസ് പറയുന്നത് . സുരക്ഷാ ഉദ്യോഗസ്ഥരുമായി അൽപനേരം തർക്കമുണ്ടായെങ്കിലും ഒടുവിൽ രാഹുലിനെ ഗുജറാത്തിലെ സാധാരണ റെസ്റ്റോറന്റിലേക്ക് കൊണ്ടുപോയി .
കട ഉടമ സാസുജി രാഹുൽ ഗാന്ധിക്കൊപ്പം ഫോട്ടോ എടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ എന്നോടൊപ്പം ഫോട്ടോ എടുക്കരുത് എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നിങ്ങളോടൊപ്പം ചിത്രങ്ങൾ എടുക്കുന്നതിൽ എനിക്ക് പ്രശ്‌നമില്ല, പക്ഷേ നിങ്ങൾ ഇവിടെ കുഴപ്പത്തിലാകും- എന്നാണ് രാഹുൽ പറഞ്ഞത് .
ഗുജറാത്തിലെ ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദി നല്‍കിയ അപകീര്‍ത്തിക്കേസിലാണ് സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ വിധി വന്നത് . അപ്പീല്‍ നല്‍കാനുള്ള അവസരമായി ശിക്ഷ നടപ്പാക്കുന്നത് കോടതി ഒരുമാസത്തേക്ക് മരവിപ്പിച്ചു. രാഹുലിന് ജാമ്യം അനുവദിക്കുകയും ചെയ്തു. വിധി പറയുമ്പോള്‍ രാഹുല്‍ ഗാന്ധി കോടതിയില്‍ ഹാജരായിരുന്നു
Comments