ന്യൂഡൽഹി: ടിക്കറ്റില്ലാതെ യാത്ര ചെയ്ത യാത്രക്കാരിൽ നിന്നും ഒരു കോടി രൂപയിലധികം രൂപ ഈടാക്കിയ വനിതാ ടിക്കറ്റ് ചെക്കറെ പ്രശംസിച്ച് റെയിൽവേ മന്ത്രാലയം. ദക്ഷിണ റെയിൽവേയിലെ ചീഫ് ടിക്കറ്റ് ഇൻസ്പെക്ടറായ റോസ്ലിൻ ആരോക്യ മേരിയാണ് ടിക്കറ്റില്ലാതെ യാത്ര ചെയ്തവരിൽ നിന്ന് ഇതുവരെ പിഴയായി 1.03 കോടി രൂപ ഈടാക്കിയത്. റെയിൽവേ മന്ത്രാലയമാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
‘റോസ്ലിൻ ആരോക്യ മേരിയുടേത് ജോലിയോടുള്ള ആത്മാർഥതയാണ്. 1.03 രൂപ പിഴ ഈടാക്കുന്ന ആദ്യ വനിതാ ടിക്കറ്റ് ചെക്കിംഗ് സ്റ്റാഫായി ഇവർ മാറി’ എന്നാണ് റെയിൽവേ മന്ത്രാലയത്തിന്റെ ട്വീറ്റ്. പിഴയിനത്തിൽ ഇത്രയധികം തുക റെയിൽവേക്ക് നേടിക്കൊടുക്കുന്ന ആദ്യ വനിതയാണ് ഇവർ.
റെയിൽവെ മന്ത്രാലയത്തിന്റെ ട്വീറ്റ് വളരെ വേഗത്തിൽ വൈറലായി. ഇതോടെ റോസലിനെ പ്രശംസിച്ച് സമൂഹമാദ്ധ്യമങ്ങളിൽ നിരവധിപേർ രംഗത്ത് എത്തുകയും ചെയ്തു. റോസലിനെപ്പോലെ ജോലിയോട് സമർപ്പണ മനോഭാവമുള്ള നിരവധി പേരെ ഭാരതത്തിന് ആവശ്യമുണ്ടെന്ന തരത്തിലുള്ള നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടു.
Showing resolute commitment to her duties, Smt.Rosaline Arokia Mary, CTI (Chief Ticket Inspector) of @GMSRailway, becomes the first woman on the ticket-checking staff of Indian Railways to collect fines of Rs. 1.03 crore from irregular/non-ticketed travellers. pic.twitter.com/VxGJcjL9t5
— Ministry of Railways (@RailMinIndia) March 22, 2023
Comments