തൃശ്ശൂർ: വയറിളക്കവും ഛർദ്ദിയും ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗൃഹനാഥന്റെ മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്ന് കണ്ടെത്തൽ. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ഇക്കാര്യം വ്യക്തമായത്. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് പ്രകാശൻ മരണപ്പെട്ടത്.
കഴിഞ്ഞ ദിവസമാണ് ഭക്ഷണം കഴിച്ചശേഷം പ്രകാശനും മക്കൾക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ആരോഗ്യനില വഷളായതിനെ തുടർന്ന് പ്രകാശൻ മരിക്കുകയായിരുന്നു.
വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിച്ച ശേഷമാണ് ഇവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ചപ്പാത്തിയും ഉള്ളിക്കറിയുമാണ് ഇവർ കഴിച്ചത്. പ്രകാശനും മക്കളും മാത്രമേ ആഹാരം കഴിച്ചിരുന്നുള്ളു.
Comments