ഭുവനേശ്വർ : ഒഡീഷയിൽ കമ്യൂണിസ്റ്റ് ഭീകരരുടെ ഒളിത്താവളത്തിൽ നിന്നും വൻ ആയുധശേഖരവും സ്ഫോടക വസ്തുക്കളും കണ്ടെടുത്ത് അതിർത്തി രക്ഷാ സേന (ബിഎസ്എഫ്). കഴിഞ്ഞ ദിവസം മൽക്കൻഗിരി ജില്ലയിലെ ബാലിമേല റിസർവ് ഫോറസ്റ്റിൽ കമ്യൂണിസ്റ്റ് ഭീകരർ സ്ഫോടക വസ്തുക്കൾ ഒളിപ്പിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിഎസ്എഫ് പരിശോധന നടത്തിയത്.
2 എസ്ബിഎംഎൽ തോക്കുകൾ, 1 ബാരൽ എസ്ബിഎംഎൽ, 11 എച്ച്ഇ ഗ്രനേഡുകൾ, നോൺ-ഇലക്ട്രിക് ഡിറ്റണേറ്റർ, സേഫ്റ്റി ഫ്യൂസ്, ഇൻസാസ് മാഗസിൻ, ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് പൗഡർ, ഐഇഡിക്കുള്ള സ്പ്ലിന്റർ മെറ്റീരിയൽ, 3-സ്റ്റീൽ ടിഫിൻ ഉൾപ്പെടെയുള്ള ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു.
വനപ്രദേശമായതിനാൽ ബലിമേല റിസർവ് ഫോറസ്റ്റ് വളരെക്കാലമായി കമ്യൂണിസ്റ്റ് ഭീകരരുടെ സുരക്ഷിത താവളമാണെന്നും, മേഖലയിലെ കമ്യൂണിസ്റ്റ് ഭീകരരുടെ ഭീഷണി തടയുന്നതിനും പ്രദേശത്തെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും ബിഎസ്എഫും പോലീസും പ്രദേശത്ത് സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും ബിഎസ്എഫ് പറഞ്ഞു. കമ്യൂണിസ്റ്റ് ഭീകരരുടെ ശല്യം പ്രദേശത്ത് ഉണ്ടാകാതിരിക്കാനുള്ള നടപടി തുടങ്ങിയെന്നും ബിഎസ്എഫ് അറിയിച്ചു.
Comments