ന്യൂഡൽഹി : ‘മോദി’ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി. ലോക്സഭാ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട കോടതി ഉത്തരവു പുറത്തുവന്ന വ്യാഴാഴ്ച മുതൽ അയോഗ്യനാക്കിയ തീരുമാനം പ്രാബല്യത്തിലായെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ വയനാട് ലോക്സഭാ സീറ്റിൽ നിന്നുള്ള എംപി സ്ഥാനം രാഹുൽ ഗാന്ധിക്ക് നഷ്ടമായി
ശിക്ഷയുടെ പേരില്‍ അയോഗ്യത നേരിടുന്ന രാഹുല്‍ ഗാന്ധിക്ക് 10 വര്‍ഷം മുന്‍പുള്ള സ്വന്തം പ്രവര്‍ത്തി തന്നെയാണ് വിനയായത് .ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് സീറ്റ് നിലനിർത്താൻ മൂന്ന് അപ്പീല്‍ നല്കി അയോഗ്യത ഒഴിവാക്കാന്‍ നേരത്തേ 3 മാസം സാവകാശം ലഭിച്ചിരുന്നു . ഇത് 2013 ല്‍ സുപ്രീംകോടതി റദ്ദാക്കി
അതോടെ കോടതി ശിക്ഷ വിധിച്ചാല്‍ അയോഗ്യത വരുന്ന സാഹചര്യമുണ്ടായി. ഈ വിധിയെ അസാധുവാക്കാനും ജനപ്രാതിനിധ്യ നിയമത്തിലെ 8 (4) വകുപ്പ് നിലനിർത്താനും യുപിഎ സർക്കാർ ശ്രമിച്ചു, ശിക്ഷിക്കപ്പെട്ടാലും നിയമനിർമ്മാതാക്കളെ മൂന്ന് മാസത്തേക്ക് അയോഗ്യരാക്കരുത് . ഇതിനായി അന്നത്തെ മന്മോഹന് സിങ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നു.
എന്നാൽ താൻ കറകളഞ്ഞ രാഷ്ട്രീയക്കാരനാണെന്ന് കാണിക്കാനായി 2013 സെപ്തംബർ 28-ന് രാഹുൽ ഈ ഓർഡിനൻസിനെ “തികച്ചും അസംബന്ധം” എന്ന് വിളിക്കുകയും ഡല്‍ഹിയില്‍ നാടകീയമായി വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ സ്വന്തം സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് കീറിയെറിയുകയും ചെയ്തു .
തുടർന്ന് യുപിഎ ഗവൺമെന്റ് ഓര്‍ഡിനന്‍സ് പിന്‍വലിച്ചു. സ്വന്തം സർക്കാർ പാസാക്കിയ ഓർഡിനൻസിനെ കീറിക്കളഞ്ഞ രാഹുൽ ഇന്ന് അതോർത്ത് സ്വയം പഴിക്കുന്നുണ്ടാകാം . മൻമോഹൻ സർക്കാർ അസാധുവാക്കാൻ ശ്രമിച്ച അതേ സുപ്രീം കോടതി വിധി പ്രകാരം പത്ത് വർഷത്തിന് ശേഷം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അയോഗ്യനായിരിക്കുകയാണ്.
ലില്ലി തോമസ് vs യൂണിയൻ ഓഫ് ഇന്ത്യ കേസിൽ സുപ്രീം കോടതി പറയുന്നത് ചുരുങ്ങിയത് രണ്ട് വർഷത്തേക്ക് ശിക്ഷിക്കപ്പെട്ടാൽ എംപിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ അംഗത്വം ഉടനടി നഷ്ടപ്പെടുമെന്നാണ് . അതേസമയം അന്നത്തെ ഓര്‍ഡിനന്‍സ് നിലനില്‍ക്കുകയോ ബില്ലവതരിപ്പിച്ച് നിയമമാക്കി മാറ്റുകയോ ചെയ്തിരുന്നെങ്കില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ന് സ്വന്തം കസേരയെങ്കിലും സംരക്ഷിക്കാമായിരുന്നു.
Comments