ന്യൂഡൽഹി: ആമ്പിയൻസ് ഗ്രൂപ്പിനെതിരായ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആമ്പിയൻസ് ഗ്രൂപ്പിന്റെ 252 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. ഡൽഹിയിലെ ഷാലിമാർ ബാഗ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന ബഹുനില കെട്ടിടമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്.
രാജ് സിംഗ് ഗെഹ്ലോട്ട് മേൽനോട്ടം വഹിക്കുന്ന ആംബിയൻസ് ഗ്രൂപ്പിന്റെ സ്ഥാപനമാണ് ആംബിയൻസ് ടവേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന് അന്വേഷണ ഏജൻസി വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം പ്രകാരം മൊത്തം 252.17 കോടി രൂപ വിലമതിക്കുന്ന വാണിജ്യ കെട്ടിടം കണ്ടുകെട്ടാൻ താൽക്കാലിക ഉത്തരവ് ഇഡി പുറപ്പെടുവിച്ചിരുന്നു.
ആമ്പിയൻസ് കമ്പനി ഡയറക്ടർ ഗെഹ്ലോട്ട് മുഖേന ഡൽഹിയിലെ ഷാഹ്ദാരയിലെ ഹോട്ടൽ പ്രോജക്ടിന്റെ ഭാഗമാകാൻ ജമ്മുവിലെ ബാങ്കുകളിൽ നിന്ന് 810 കോടി രൂപയുടെ ലോൺ അനുവദിച്ചിരുന്നു. എന്നാൽ ഈ തുക ഗെഹ്ലോട്ട് വൻ തോതിൽ അട്ടിമറിച്ചെന്നും ആംബിയൻസ് ഗ്രൂപ്പ് കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകളുടെ വെബ് വഴി അട്ടിമറിച്ചതായും ഇഡിയുടെ അന്വേഷണത്തിൽ തെളിഞ്ഞു. തുടർന്ന് സെപ്റ്റംബറിൽ ഗെഹ്ലോട്ടിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. രാജ് സിംഗ് ഗെഹ്‌ലോട്ടിന്റെയും ആമ്പിയൻസ് ഗ്രൂപ്പ് കമ്പനികളുടെയും 20.20 കോടി രൂപയുടെ സ്വത്തുക്കൾ നേരത്തെ ഏജൻസി കണ്ടുകെട്ടിയിരുന്നു.
Comments