ന്യൂഡൽഹി: ജാതി അധിക്ഷേപ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കായി തെരുവിൽ പ്രതിഷേധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഡൽഹിയിൽ മാദ്ധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിലായിരുന്നു ഗോവിന്ദന്റെ പരാമർശം. കോടതി വിധി അന്തിമമല്ലെന്നും തങ്ങൾക്ക് ആരെയും കൈകാര്യം ചെയ്യാൻ അധികാരമുണ്ട് എന്നതരത്തിലുള്ള ഇടപെടലാണ് കേന്ദ്രം നടത്തിയിരിക്കുന്നതെന്നും ഗോവിന്ദൻ വിമർശിച്ചു.
പ്രതിപക്ഷത്തിന്റെ ശബ്ദം ഇന്ത്യൻ പാർലമെന്റിൽ കേൾക്കേണ്ടതില്ലെന്ന നിലപാടാണ് ബിജെപി എടുക്കുന്നതെന്നും രാഹുൽ ഗാന്ധിക്കെതിരായ നടപടിയിൽ പ്രതിപക്ഷ പാർട്ടികളെല്ലാവരും ശക്തമായി പ്രതിഷേധിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു. കേരളത്തിലെ കോൺഗ്രസിന് ഹിന്ദുത്വ സമീപനമാണുള്ളതെന്നും ഗോവിന്ദൻ പറഞ്ഞു.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തുവന്നിരുന്നു. സംഭവത്തെ അപലപിക്കുന്നതായും അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ പ്രതിപക്ഷത്തെ നേരിടുകയാണെന്നും യെച്ചൂരി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ സംഭവത്തിൽ പ്രതിഷേധം അറിയിച്ചിരുന്നു.
Comments