ലക്‌നൗ : ജൂൺ 3 ന് പൊട്ടിപ്പുറപ്പെട്ട കാൺപൂർ കലാപത്തിന് ധനസഹായം നൽകിയ ബാബാ ബിരിയാണി കട ഉടമ മുക്താർ ബാബയുടെ 5 കോടിയുടെ സ്വത്ത് കണ്ടുകെട്ടി യോഗി സർക്കാർ . 1968ലെ എനിമി പ്രോപ്പർട്ടി ആക്‌ട് പ്രകാരം ബാബ ബിരിയാണി ഭക്ഷണശാലകളുടെ ഉടമയുടെ രണ്ട് സ്വത്തുക്കളാണ് കാൺപൂരിൽ അധികൃതർ കണ്ടുകെട്ടിയത് .
ജില്ലാ ഭരണകൂടം ആദ്യം വാണിജ്യ സമുച്ചയമാണ് കണ്ടുകെട്ടിയത്. ഏകദേശം 400 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന മുഖ്താർ ബാബയുടെ റെസിഡൻഷ്യൽ കെട്ടിടമായ ‘ദാറുൽ-മൗല’യ്‌ക്ക് 5 കോടിയിലധികം വിലമതിക്കും . ജപ്തി നടപടികൾ നടന്ന രണ്ടിടത്തും പോലീസിനെ വിന്യാസിച്ചിരുന്നു . റെസിഡൻഷ്യൽ കെട്ടിടത്തിലെ താമസക്കാരോട് അവരുടെ വാടക സർക്കാരിൽ അടയ്‌ക്കണമെന്നും ആവശ്യപ്പെട്ടു.
ഷോപ്പിംഗ് മാളിൽ കെട്ടിടത്തിൽ ബാബ ബിരിയാണി, ബാബ സ്വീറ്റ്, ബാബ ലസ്സി ഔട്ട്‌ലെറ്റുകൾ ഉണ്ട് . കലാപത്തിൽ കല്ലേറ് ഉൾപ്പടെ നടത്തി തെരുവുകൾ കൂടുതൽ അക്രമാസക്തമാക്കാൻ ഇയാൾ കലാപകാരികൾക്ക് പണം നൽകിയിരുന്നു. കലാപത്തിൽ പങ്കെടുത്ത മതമൗലികവാദികൾക്ക് 500-1000 രൂപ വരെയാണ് പ്രതിഫലം നൽകിയിരുന്നതെന്ന് ബിരിയാണി കട ഉടമ മുക്താർ ബാബ പറഞ്ഞിരുന്നു.
പ്രവാചക വിവാദം ആയുധമാക്കി ക്രമസമാധാനം തകർക്കാനായിരുന്നു മതമൗലിക വാദികൾ ലക്ഷ്യമിട്ടിരുന്നത്. കലാപം കൂടുതൽ അക്രമാസക്തമാക്കുന്നത് ഉൾപ്പടെയുള്ള ചർച്ചകളും പദ്ധതികളും മുക്താർ ബാബയുടെ ബിരിയാണി കടയിൽ നിന്നാണ് നടത്തിയതെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.
അക്രമത്തിന് ആസൂത്രണം നൽകിയ സംഘത്തിൽപ്പെട്ടവർ ഇയാളുടെ കടയിലിരുന്ന് വീഡിയോ കോളിലൂടെ കലാപദൃശ്യങ്ങൾ കണ്ടിരുന്നതായും കല്ലേറിലും പെട്രോൾ ബോംബ് എറിയാനും പോയ യുവാക്കൾക്ക് പണത്തിന് പുറമെ ബിരിയാണിയും നൽകിയിരുന്നതായി ചോദ്യം ചെയ്യലിൽ വ്യക്തമായി.
Comments