ശ്രീനഗർ: 2024-ഓടെ ജമ്മുകശ്മീരിന് വന്ദേ ഭാരത് ട്രെയിൻ അനുവദിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ജമ്മുകശ്മീരിലൂടനീളം റെയിൽവേ ശൃംഖല മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ജമ്മു-ശ്രീനഗർ റെയിൽവേപാത ഈ വർഷം അവസാനത്തോടെ തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റെയിൽവേ വഴി വ്യാപര സംവിധാനങ്ങൾ ശക്തിപ്പെടുമെന്നും ബാരമുളളയിൽ നടന്ന ഔദ്യോഗിക പരിപാടിയിൽ മന്ത്രി പറഞ്ഞു.
ജമ്മു-ശ്രീനഗർ പാത ഈ വർഷവസാനത്തോടെ പൂർത്തിയാകും. കൂപ്വാര ജില്ലയ്‌ക്ക് പുറമെ രണ്ട് പ്രദേശങ്ങൾ കൂടി ബന്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ടെലിഫോൺ കണക്ടിവിറ്റി,ഇരട്ട പാത സംവിധാനവും,ആപ്പിൾ വ്യാപരം,ഫാർമസ്യൂട്ടിക്കൽ വ്യപാരം, പാഴ്‌സൽ സംവിധാനം എന്നീവ റെയിൽവേ വഴി മെച്ചമാകും ചെനാബ് നദിക്ക് കുറുകെ ഈ അടുത്ത കാലത്താണ് റെയിൽവേപാലം വന്നത്.
ഇത് വിജയകരമായി പൂർത്തിയാക്കാൻ നമുക്ക് സാധിച്ചു. 1400 കോടി രൂപ മുതൽ മുടക്കിയാണ് റെയിൽവേപാലം നിർമ്മിച്ചത്. ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പാലമാണിത്. നിർമ്മാണ മേഖലയിൽ രാജ്യം അടുത്തകാലത്ത് നേരിട്ടിട്ടുള്ള ഏറ്റവും വലിയ വെല്ലുവിളിയാണിതെന്നും അദ്ദേഹം പറഞ്ഞു.
Comments