കൊല്ലം: വളർത്തുമൃഗങ്ങളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. കൊല്ലെം ചിതറ സ്വദേശി സുമേഷാണ് അറസ്റ്റിലായത്. റബ്ബർ തോട്ടത്തിൽ കെട്ടിയിട്ടിരുന്ന പശുവിനെയാണ് ഇയാൾ ഉപദ്രവിച്ചത്.
റബ്ബർ തോട്ടത്തിൽ പശുവിനെ കെട്ടിയിട്ടിരിക്കുകയായിരുന്നു. ഉച്ചയോടെ പശുവിനെ അഴിച്ചുമാറ്റി കെട്ടാൻ ഉടമ എത്തിപ്പോഴാണ് പ്രതി പശുവിനെ ഉപദ്രവിക്കുന്നത് കണ്ടത്. തുടർന്ന് ഉടമ ബഹളം വെച്ചതോടെ സുമേഷ് ഓടി രക്ഷപ്പെടുകയായിരുന്നു. ഉടൻ തന്നെ പോലീസിൽ പശുവിന്റെ ഉടമ പരാതി നൽകുകയും ചെയ്തു. അന്വേഷണത്തിനെത്തിയ പോലീസ് ഏറെ പണിപ്പെട്ടാണ് സുമേഷിനെ വീടിനുള്ളിൽ നിന്ന് പിടികൂടിയത്.
ഉടമയുടെ മറ്റോരു പശുവും മാസങ്ങൾക്ക് ചത്തിരുന്നു. പശുവിനെ താൻ പീഡിപ്പിച്ചു കൊന്നതാണെന്ന് പരസ്യമായി പറഞ്ഞിരുന്നതാണ്. പ്രതി മദ്യലഹരിയിൽ പറഞ്ഞതാണെന്ന് കരുതി അന്ന് പരാതി നൽകിയില്ല. ലൈംഗിക അതിക്രമം നേരിൽ കണ്ടതോടെയാണ് പൊലീസിനെ വിവരം അറിയിച്ചത്. ലഹരിക്ക് അടിമയായ ഇയാൾ, സ്ത്രീകൾ മാത്രമുള്ള വീടുകളിൽ പകൽ സമയങ്ങളിൽ അതിക്രമം കാണിക്കാറുണ്ടെന്ന നിരവധി പരാതികളുണ്ട്.
പ്രതിയെ പിടികൂടാൻ പോലീസ് എത്തുമ്പോൾ മാനസികാസ്വാസ്ഥ്യം കാണിച്ചു രക്ഷപ്പെടാനാണ് ശ്രമിച്ചത്. ഇയാളുടെ പരാതിയിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ചിതറ പോലീസ് അറിയിച്ചു.
Comments