കാബൂൾ: താലിബാനുമായി സഹകരിക്കാൻ മറ്റ് രാജ്യങ്ങൾക്ക് ആഗ്രഹമുണ്ട്. എന്നാൽ താലിബാനുമായി ഇടപെടുന്നതിൽ നിന്നും അന്താരാഷ്ട്ര സമൂഹത്തെ ചില രാജ്യങ്ങൾ തടയുകയാണെന്ന് താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ് പറഞ്ഞു. പക്ഷെ ഇപ്പോൾ നിരവധി രാജ്യങ്ങളാണ് തങ്ങളുമായി സംവദിക്കാൻ ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചില രാജ്യങ്ങൾ അന്താരാഷ്ട്ര സമൂഹത്തിൽ നിന്നും താലിബാനെ ഒറ്റപ്പെടുത്തുകയാണ്. ആശയവിനിമയം നടത്താൻ അനുവദിക്കുന്നില്ല. അന്താരഷ്ട്ര സമൂഹത്തിലെ ചില രാജ്യങ്ങൾ താലിബാൻ ഭരണകൂടത്തെ അംഗീകരിക്കാൻ വേണ്ടി പകരമായി മുന്നോട്ടുവെച്ച ആവശ്യങ്ങളെ തങ്ങൾ വിലമതിക്കില്ലെന്നും അദ്ദേഹം എടുത്ത് പറഞ്ഞു.
മറ്റ് രാജ്യങ്ങൾക്ക് അഫ്ഗാനിസ്ഥാനിൽ ചില ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. അവർ അതിന് വേണ്ടി ഇപ്പോഴും പ്രവർത്തിക്കുകയാണ്. എന്നാൽ ഇസ്ലാമിക്ക് ഭരണകൂടം സ്വാതന്ത്രം നിലനിർത്താൻ പരിശ്രമിക്കുകയാണ്, മുജാഹിദ് പറഞ്ഞു.
ഇസ്ലാമിക് ഭരണകൂടം സ്ത്രീകൾക്ക് മേലുള്ള നിയന്ത്രണങ്ങൾ എടുത്തുകളയുകയും അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യങ്ങളെക്കുറിച്ചുള്ള നിലപാട് പുനഃപരിശോധിക്കുകയും ചെയ്യുന്നതുവരെ അന്താരാഷ്ട്ര സമൂഹം നിലവിലെ അഫ്ഗാൻ സർക്കാരുമായി ഇടപഴകില്ലയെന്ന് രാഷ്ട്രീയ വിദഗ്ധർ വിലയിരുത്തുന്നു.
Comments