കാബൂൾ: അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം വിലക്കുന്ന നിലപാടിൽ നിന്ന് പിന്മാറാൻ ഭരണകൂടത്തോട് ആവശ്യപ്പെട്ട് ഹ്യൂമൺ റൈറ്റ്‌സ് വാച്ച്. താലിബാൻ അഫ്ഗാൻ പെൺകുട്ടികൾക്ക് വിദ്യഭ്യാസം വിലക്കുന്നതൊടെ രാജ്യത്തിന്റെ ഭാവിയെ ഇത് പ്രതികൂലമായി ബാധിക്കും. പെൺകുട്ടികൾക്കായി അഫ്ഗാനിസ്ഥാനിലെ സർവ്വകലാശാലകളും സ്‌കൂളുകളും വീണ്ടും തുറക്കാനും സംഘടന ആവശ്യപ്പെട്ടതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കുമെന്നും അവർക്കായി പ്രവർത്തിക്കുമെന്നും താലിബാൻ ഭരണകൂടം അധികാരത്തിലേറിയ വേളയിൽ പറഞ്ഞിരുന്നു. പിന്നീട് വെള്ളത്തിൽ വരച്ച പോലെയായിരുന്നു താലിബാന്റെ വാഗ്ദാനം. പെൺകുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങളെ വിലക്കിയാണ് സ്‌കൂളുകളും സർവകലാശാലകളും പ്രവർത്തിച്ചത്. പുതിയ അദ്ധ്യായന വർഷത്തിൽ പെൺകുട്ടികളെ
ഭരണകൂടം തിരിച്ചയച്ചിരുന്നെന്നും എച്ച്ആർഡബ്ല്യൂ ഗവേഷക സഹാർ ഫെട്രാറ്റ് പറഞ്ഞു.
താലിബാൻ ഭരണകൂടത്തിന്റെ വിദ്യഭ്യാസ നിഷേധാത്മക നിലപാടിൽ സ്ത്രീകൾ പൊതു നിരത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു. ഇതിനെ തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേർ രംഗത്ത് വന്നിരുന്നു.
താലിബാൻ ഭരണത്തിലേറിയത് മുതൽ സ്ത്രീകളുടെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണ് നടക്കുന്നത്. അധികാരത്തിലേറിയപ്പോൾ സ്ത്രീ സ്വാതന്ത്ര്യത്തിനും കുട്ടികളുടെ അവകാശങ്ങൾക്കും ആകും മുൻഗണനയെന്നും അവർ പറഞ്ഞിരുന്നു. ഈ വാഗ്ദാനങ്ങൾ കാറ്റിൽ പറത്തുന്ന നിലപാടാണ് താലിബാൻ പിന്നീട് സ്വീകരിച്ചത്. എൻജിഒകളിൽ നിന്നും താലിബാൻ സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു.
Comments