തൃശൂർ : കായലിൽ നിന്ന് കക്ക വാരുന്നതിനിടയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. അന്തിക്കാട് ചിറ്റുർ ബബീഷിന്റെ മകൻ ആദേവാണ് മുങ്ങി മരിച്ചത്. പാലാഴിയിൽ ബന്ധുവീട്ടിലേക്ക് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആദേവ് എത്തുന്നത്.
ബന്ധു വീടിന്റെ സമീപത്തുള്ള രാമൻ കായലിലേക്ക് കക്ക വാരുന്നതിന് കൂട്ടുകാരുമൊത്ത് പോയതായിരുന്നു ആദേവ്. എന്നാൽ കക്ക വാരുന്നതിനിടയിൽ ഫിക്സ് വന്നതോടെ വെള്ളത്തിലേക്ക് വീണ് മുങ്ങി മരിച്ചതായാണ് നിഗമനം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
കുട്ടി വർഷങ്ങളായി ഫിക്സിന് ചികിത്സയിലായിരുന്നു. കണ്ടശ്ശാംകടവ് പ്രൊ.ജോസഫ് മുണ്ടശേരി സ്മാരക ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. അമ്മ ശ്യാമ, അതിഥി, ആദിലക്ഷ്മി എന്നിവർ സഹോദരങ്ങളാണ് .
Comments