വാഷിങ്ടൺ: മുൻ ഭർത്താവിനോടുള്ള പ്രതികാരം തീർക്കാനായി മക്കളെ കൊന്ന കേസിൽ അമ്മ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി. യുഎസ് സ്വദേശിനിയും 37-കാരിയുമായ വെറോണിക്ക യങ്ബ്ലഡ് ആണ് ആദ്യ ഭർത്താവിനോടുള്ള ദേഷ്യം തീർക്കാൻ രണ്ട് പെൺമക്കളെ കൊന്നൊടുക്കിയത്. 15 വയസുള്ള ഷാരോൺ, അഞ്ച് വയസുള്ള ബ്രൂക്ക്‌ലിൻ എന്നിവർ 2018 ഓഗസ്റ്റിലായിരുന്നു കൊല്ലപ്പെട്ടത്.
രണ്ട് മക്കൾക്കും ഉറക്കഗുളിക നൽകി മയക്കി കിടത്തിയായിരുന്നു കൊലപാതകം. ഇളയ മകളെ ആദ്യം വെടിവെച്ചു. ഉടൻ തന്നെ ബ്രൂക്ക്‌ലിൻ കൊല്ലപ്പെടുകയും ചെയ്തു. മൂത്ത മകളെ രണ്ട് തവണ വെടിയുതിർത്തു. എങ്കിലും ജീവൻ വെടിയും മുമ്പ് പെൺകുട്ടി ഫോണെടുത്ത് എമർജി നമ്പറായ 911-ൽ വിളിക്കുകയും അമ്മയാണ് തങ്ങളെ വെടിവെച്ചതെന്ന് അറിയിക്കുകയും ചെയ്തു. പോലീസെത്തി ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും പെൺകുട്ടി മരണത്തിന് കീഴടങ്ങി.
ഇളയ മകളുമായി ഭർത്താവ് മിസ്സൗറിയിലേക്ക് മാറി താമസിക്കാൻ പദ്ധിതിയിട്ടതാണ് അമ്മയായ വെറോണിക്കയെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. സംഭവം നടന്ന 2018ൽ വെറോണിക്കയ്‌ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി വിചാരണ വൈകിപ്പിക്കുകയും ശിക്ഷയിൽ ഇളവ് ലഭിക്കാനുള്ള കഠിന പരിശ്രമവുമായിരുന്നു പ്രതിഭാഗം അഭിഭാഷകൻ ചെയ്തത്. എന്നാൽ വാദം അന്തിമഘട്ടത്തിലെത്തിയതോടെ പ്രതി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.
Comments