എൽഡിഎഫും യുഡിഎഫും കേരളത്തിൽ ഒറ്റമുന്നണിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സെക്രട്ട്രിയേറ്റിലേക്ക് നടത്തിയ എൻഡിഎ മാർച്ചിലാണ് സുരേന്ദ്രൻ ഇത് പറഞ്ഞത്. കേരളത്തിലെ തന്നെ ഒരു പ്രബല മുന്നണിയാണ് ദേശീയ ജനാധിപത്യ സഖ്യമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. ഇടത് വലത് മുന്നണികൾക്ക് എൻഡിഎയുടെ മുന്നേറ്റത്തെ ഭയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ യുഡിഎഫും എൽഡിഎഫും ഒറ്റകെട്ടാണ്. രാഹുലിന്റെ അയോഗ്യത അതിനൊരു മറയാക്കി എന്ന് മാത്രം. രണ്ട് കൂട്ടരും കൂടി ഒന്നിച്ചാലും ഒന്നും നടക്കില്ല. കെ.സുരേന്ദ്രൻ പറഞ്ഞു. എല്ലായിടത്തും അഴിമതിയാണ്. ബ്രഹ്മപുരത്ത് നടന്നതും വലിയ അഴിമതിയാണ്. അഴിമതി തുക നേരേയെത്തുന്നത് മുഖ്യമന്ത്രിയുടെ കൈകളിലേക്കാണെന്നും അഴിമതിയുടെ പിന്നിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കറുത്ത കരങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ബിജെപിയോട് അയിത്തം പ്രഖ്യാപിച്ചവർ പോലും സത്യം വിളിച്ച് പറയുന്നു. എല്ലാ ജനങ്ങളും അഴിമതി തിരിച്ചറിഞ്ഞു. ദേശീയപാത വികസിപ്പിക്കുന്നത് കേന്ദ്രമാണ്, എന്നാൽ കേരളത്തിലെ സർക്കാർ ഇത് തങ്ങളുടെ പേരിലാക്കി മാറ്റുകയാണ്. പൊതുമരാമത്ത് മന്ത്രിയുൾപ്പടെയുള്ളവർ നുണ പ്രചരണം നടത്തുകയാണ്. എന്നിട്ടത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ്. പൊതുമരാമത്ത് മന്ത്രിക്ക് എട്ടുകാലി മമ്മ്ൂഞ്ഞിന്റെ സ്വഭാവമാണെന്നും അദ്ദേഹം പരിഹസിച്ചു. ഉപ്പു തിന്നവരെ വെള്ളം കുടുപ്പിക്കും. അഴിമതിക്കാരെ പൂജപ്പുര സെൻട്രൽ ജയിലിലയക്കുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
Comments