കാബൂൾ: അഫ്ഗാനിസ്ഥാനിലെ വിദേശകാര്യ മന്ത്രാലയത്തിന് സമീപം നടന്ന സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. 12 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവരെ അടുത്തുള്ള ഇറ്റാലിയൻ എൻജിഒ എമർജൻസി വിഭാഗത്തിലെത്തിച്ചു. പരിക്കേറ്റവരിൽ ഒരു കുട്ടിയുമുണ്ടെന്നാണ് വിവരം.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനകളൊന്നും തന്നെ ഇതുവരെ ഏറ്റെടുത്തിട്ടല്ല. സംഭത്തിൽ പ്രതികരിക്കാൻ താലിബാൻ സർക്കാരും തയ്യാറായിട്ടില്ല. തിങ്കളാഴ്ച ഉച്ചയോടെയാണ് ആക്രമണം നടന്നത്.
2023 ജനുവരിയിൽ വിദേശകാര്യ മന്ത്രാലയത്തിന് മുൻവശത്ത് സമാനരീതിയിൽ ആക്രമണം നടന്നിരുന്നു. സംഭവത്തിൽ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2021ൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് ശേഷം രാജ്യത്ത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ആക്രമണങ്ങൾ പതിവാണ്.
Comments