റായ്പൂർ: ഛത്തീസ്ഗഢിലെ ബീജാപൂർ ജില്ലയിൽ കമ്മ്യൂണിസ്റ്റ് ഭീകരസംഘം സ്ഥാപിച്ച ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ഛത്തീസ്ഗഡ് സായുധ സേന ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. സിഎസ്എഫിന്റെ അസിസ്റ്റന്റ് പ്ലാറ്റൂൺ കമാൻഡർ വിജയ് യാദവാണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ ബല്ലിയ സ്വദേശിയാണ് വിജയ് യാദവ്. ഇന്ന് രാവിലെ 7:40 ഓടെയാണ് സംഭവം.
മിർതൂർ പോലീസ് സ്റ്റേഷൻ പരിധിക്ക് കീഴിൽ എറ്റെപാൽ, ടൈംനാർ പ്രദേശത്തെ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്കിടെയാണ് സ്ഫോടനമുണ്ടായത്. പരിശോധനയിൽ സ്ഫോടകവസ്തുവിലെ ഐഇഡി കണക്ഷനിൽ ചവിട്ടിയതിനെ തുടർന്ന് സ്ഫേടനവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. സിഎഎഫിന്റെ 19-ാം ബറ്റാലിയനിലെ അസിസ്റ്റന്റ് പ്ലാറ്റൂൺ കമാൻഡറാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. വിജയ് യാദവിന്റെ മൃതദേഹം ഭൈർമഗഡിലേക്ക് കൊണ്ട് പോയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
Comments