കൊച്ചി: സംസ്ഥാനത്ത് മറ്റൊരു പേരിൽ പോപ്പുലർഫ്രണ്ടിനെ പുനരുജ്ജീവിപ്പിക്കാൻ നീക്കം നടക്കുന്നതായി കേന്ദ്ര ഐബിയുടെ മുന്നറിയിപ്പ്. മുൻപ് സംഘടനയുടെ ഭാഗമായി പ്രവർത്തിക്കാത്തവരെയും മുൻ നിരയിലേക്ക് എത്താത്തവരെയും മുന്നിൽ നിർത്തിയാണ് പ്രവർത്തിക്കാൻ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് ശക്തി കേന്ദ്രങ്ങളിൽ ഇതിന്റെ ഭാഗമായി രഹസ്യയോഗങ്ങൾ നടക്കുന്നതായും ഐബി കണ്ടെത്തി.
ആലുവ കുഞ്ഞുണ്ണിക്കരയിലും പരിസരങ്ങളിലും പിഎഫ്ഐയുടെ മുൻ പ്രവർത്തകർ രഹസ്യ യോഗങ്ങൾ വിളിച്ചു ചേർത്തതായി ഐബി കണ്ടെത്തി. ഇത്തരത്തിൽ സംസ്ഥാനത്തെ വിവിധ ശക്തി കേന്ദ്രങ്ങളിൽ യോഗം സംഘടിപ്പിച്ചു. സംസ്ഥാന നേതാക്കളിൽ പലരും അറസ്റ്റിലായതോടെ രണ്ടാംനിര നേതാക്കളെ മുൻ നിർത്തിയാണ് രഹസ്യ യോഗങ്ങൾ.
മറ്റു സംഘടനകളിൽ ചേക്കേറി പ്രവർത്തിക്കാനോ മറ്റൊരു സംഘടന രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കാനോ ആണ് പോപ്പുലർ ഫ്രണ്ട് മുൻ പ്രവർത്തകർ ഇപ്പോൾ പദ്ധതിയിട്ടിരിക്കുന്നത്. എന്നാൽ സംസ്ഥാന ഇന്റലിജൻസ് ഇത്തരത്തിലുള്ള നീക്കങ്ങൾ കാര്യമായി നിരീക്ഷിക്കുന്നില്ലെന്നതാണ് വാസ്തവം.
Comments