ശ്രീനഗർ : ജമ്മുകശ്മീരിലെ 700 വർഷം പഴക്കമുള്ള മംഗലേശ്വർ ഭൈരവ ക്ഷേത്രം പുനർമിർമ്മിക്കുന്നു. സംസ്ഥാനത്തെ പുരാതന ക്ഷേത്രങ്ങളിലൊന്നാണിത്. ശ്രീനഗർ നഗരത്തിൽ വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ഒരു ദശാബ്ദത്തിന് ശേഷം 2004-ലാണ് മംഗലേശ്വർ ക്ഷേത്രം തുറന്നത്. തുടർന്ന് 2014-ലെ പ്രളയത്തിൽ ക്ഷേത്രം തകരുകയും ചെയ്തു. സംസ്ഥാന സർക്കാർ പൈതൃക കേന്ദ്രങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുന്നതിന്റെ ഭാഗമായാണ് മംഗലേശ്വർ ക്ഷേത്രത്തിന്റെയും പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. ക്ഷേത്രത്തിന്റെ പൈതൃക മൂല്യം നഷ്ടപ്പെടാതിരിക്കാൻ ക്ഷേത്രത്തിന്റെ ഘടനയിൽ രൂപത്തിലും മാറ്റം വരുത്താതെ പുനർനിർമിക്കുകയാണ് സർക്കാറിന്റെ ലക്ഷ്യം. അടുത്ത മാസം അവസാനത്തോടെ ക്ഷേത്രത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തികരിക്കും.
സംസ്ഥാനത്തെ ഓരോ പൈതൃക കേന്ദ്രങ്ങളിലും പുനരുദ്ധാരണ പ്രവർത്തങ്ങൾ നടപ്പിലാക്കിവരുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ശാരദാ ദേവി ക്ഷേത്ര ഉദ്ഘാടന വേളയിൽ പറഞ്ഞിരുന്നു. പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിൽ 1.62 കോടി രൂപ മുതൽ മുടക്കലാണ് ക്ഷേത്രം പുനരുദ്ധരിക്കുന്നത്.
Comments