വാഷിങ്ടണ്‍ : അമേരിക്കയില്‍ എലമെന്ററി സ്‌കൂളിലുണ്ടായ വെടിവെപ്പിൽ ആറു മരണം. ഇന്നലെ ടെനിസിയിലെ നാഷ്വില്ലിയിലെ സ്‌കൂളിലാണ് വെടിവയ്പ്പുണ്ടായത്. സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിയാണ് ആയുധവുമായെത്തി കുട്ടികള്‍ക്കും ജീവനക്കാര്‍ക്കുമെതിരെ വെടിയുതിര്‍ത്തത്. ഓഡ്രി ഹെയില്‍ എന്ന 28-കാരിയായ ട്രാന്‍സ്‌ജെന്‍ഡറാണ് ആക്രമണത്തിന് പിന്നിൽ.
മൂന്ന് കുട്ടികളുള്‍പ്പടെ ആറുപേരെ കൊലപ്പെടുത്തിയ അക്രമിയെ വധിച്ചെന്ന് പോലീസ് വ്യക്തമാക്കി. വെടിവയ്പ്പിൽ നിരവധി കുട്ടികൾക്ക് പരിക്കേറ്റു. സ്‌കൂളിന് പുറമെ മറ്റിടങ്ങളിലും അക്രമി വെടിവെപ്പ് നടത്താന്‍ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു. സ്‌കൂളുമായി സംബന്ധിച്ച മാപ്പുകളും രൂപരേഖയും സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയതായും പോലീസ് അറിയിച്ചു.
അതേസമയം അക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളില്‍ ഒരാള്‍ എട്ട് വയസ്സും മറ്റ് രണ്ട് പേര്‍ ഒന്‍പത് വയസ്സുമുള്ളവരാണ്. മരിച്ച മറ്റ് മൂന്ന് പേരില്‍ ഒരാള്‍ സ്‌കൂള്‍ മേധാവിയാണ്. ഇവരും മറ്റ് രണ്ട് പേരും 60 വയസ്സ് പ്രായമുള്ളവരാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. കൂടുതൽ ആക്രമണമുണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് പോലീസ് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അക്രമികൾ ഉൾപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് സുരക്ഷ വർദ്ധിപ്പിച്ചത്.
Comments