ന്യൂഡൽഹി: യുകെ റോയൽ എയർഫോഴ്സിന്റെ കോബ്ര വാരിയർ വ്യേമാഭ്യാസത്തിൽ ഇന്ത്യൻ സേനയും. ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളാണ് നാലാഴ്ച നീണ്ട നിന്ന വ്യോമാഭ്യാസ പരിശീലനത്തിൽ പങ്കെടുത്തത്.
അഞ്ച് മിറാഷ് 2000 യുദ്ധവിമാനങ്ങൾ, രണ്ട് സി-17 ഗ്ലോബ്മാസ്റ്റർ ഒരു ഐഎൽ-78 മിഡ് എയർ റീഫ്യൂല്ലർ എന്നിവയുമായാണ് ഇന്ത്യൻ എയർഫോഴ്സ്് കോബ്ര വാരിയറിൽ പങ്കെടുത്തത്. ജാംനഗർ എയർഫോഴ്സ് സ്റ്റേഷനിൽ നിന്നുള്ള 145 സേനാഘങ്ങൾ ഉൾപ്പെടുന്നു. ഇന്ത്യയ്ക്ക് പുറമെ ജർമ്മനി, കാനഡ, ഇറ്റലി, യുഎസ് ബെൽജിയം, സ്വീഡൻ, ഫിൻലാൻഡ്, സൗദി അറേബ്യ, സൗത്ത് ആഫ്രിക്ക, സിംഗപ്പൂർ തുടങ്ങി നിരവധി രാജ്യങ്ങളാണ് പരിശീനത്തിന് പങ്കാളികളായത്.
@IAF_MCC contingent departed for 🇮🇳 this morning after a successful four week long Cobra Warrior exercise held at 🇬🇧 @DefenceHQ @DefenceMinIndia @VDoraiswami @sujitjoyghosh @MEAIndia @IndianDiplomacy @RoyalAirForce pic.twitter.com/4la6nxBqUB
— India in the UK (@HCI_London) March 27, 2023
പങ്കെടുക്കുന്ന വ്യോമസേനകളുടെ കഴിവും അറിവും പരസ്പരം പങ്ക് വെയ്ക്കുന്നതിന് കോബ്ര വാരിയർ അവസരം നൽകുന്നുണ്ട്. ഇതിലൂടെ സമാധാന പരിപാലനത്തിലും ദൗത്യ നിർവഹണത്തിനും സംയുക്ത പ്രവർത്തനങ്ങൾ നടത്താനുള്ള ഐഎഎഫിന്റെ കഴിവ് വർദ്ധിക്കും. നാലാഴ്ചത്തെ വിജയകരമായ കോബ്ര വാരിയർ അഭ്യാസത്തിന് ശേഷം ഐഎഎഫ് സംഘം ഇന്ത്യയിലേക്ക് പുറപ്പെട്ടതായി യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ട്വീറ്റ് ചെയ്തു.
Comments