കൊൽക്കത്ത: ഇന്ത്യയെ ആഗോളതലത്തിൽ വിജ്ഞാനത്തിന്റെ മുൻനിര സ്രോതസ്സായി രവീന്ദ്രനാഥ ടാഗോർ ചിത്രീകരിച്ചെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു. പശ്ചിമബംഗാളിലെ വിശ്വഭാരതി സർവ്വകലാശാലയിലെ സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു രാഷ്ട്രപതിയുടെ പരാമർശം.
‘ഇന്ത്യയെ വിജ്ഞാനത്തിന്റെ മുൻനിര സ്രോതസ്സായി ഗുരുദേവൻ വിഭാവനം ചെയ്തിട്ടുണ്ട്, ഈ തത്വത്തെ അടിസ്ഥാനമാക്കിയാണ് വിശ്വഭാരതി സ്ഥാപിച്ചത്. ലോകത്തിലെ മികച്ച ചിന്തകരിലൊരാളായ ടാഗോറിന്റെ ഓർമ്മകളുമായി ബന്ധപ്പെട്ടിരിക്കുന്ന ഈ സർവ്വകലാശാല സന്ദർശിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും’ രാഷ്ട്രപതി പറഞ്ഞു.
ഇന്ത്യയിലേയും ബംഗ്ലാദേശിലേയും ദേശീയഗാനങ്ങളായ ജനഗണമനയും അമർ സോനാർ ബംഗ്ലയും രചിച്ചത് ടാഗോറാണെന്നും രാഷ്ട്രപതി എടുത്ത് പറഞ്ഞു. കൊൽക്കത്തയിലെ ടാഗോറിന്റെ ജന്മ സ്ഥലമായ ജോറാസങ്കോ താക്കൂർബാരി രാഷ്ട്രപതി സന്ദർശിച്ചു. അദ്ദേഹത്തെ അനുസ്മരിക്കുകയും ചെയ്തു.
Comments