ലക്നൗ : റംസാൻ വ്രതത്തിനിടയിലും ക്ഷേത്രത്തിൽ പട്ട് അർപ്പിച്ച് , പ്രത്യേക പ്രാർത്ഥനകൾ നടത്തി മുസ്ലീം കുടുംബം . സരായ് മിയാൻ ജംഗൽ ഗഡിയിലെ താമസക്കാരനായ കഫീൽ ഖുറേഷിയും കുടുംബവുമാണ് അലിഗഢ് നഗരത്തിലെ ദുർഗാ ക്ഷേത്രത്തിൽ ചുവന്ന പട്ട് അർപ്പിച്ച് പ്രത്യേക പ്രാർത്ഥനകൾ നടത്തിയത് .
തിങ്കളാഴ്ച രാത്രി ചൈത്ര നവരാത്രി ആഘോഷിക്കുന്നതിനൊപ്പമാണ് ക്ഷേത്രത്തിൽ ഖുറേഷിയും കുടുംബം ദേവിയുടെ അനുഗ്രഹം തേടി എത്തിയത് .തങ്ങൾ എല്ലാ മതങ്ങളിലും വിശ്വസിക്കുന്നുണ്ട് . എന്നാൽ ദുർഗാദേവിയെ പ്രാർത്ഥിച്ച ശേഷം തങ്ങൾ ആഗ്രഹിച്ച കാര്യം സഫലമായി . ഇതിനു ശേഷമാണ് ക്ഷേത്രത്തിൽ എത്തിയതെന്ന് പറഞ്ഞ കുടുംബം തങ്ങളുടെ വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.
കുടുംബത്തിലെ 15 ഓളം പേരുമായാണ് ഖുറേഷി ക്ഷേത്രത്തിലെത്തിയത്. പട്ടിനൊപ്പം ദേവിയ്ക്ക് പുഷ്പങ്ങളും , മറ്റ് അർച്ചനാദേവ്യങ്ങളും കുടുംബം സമർപ്പിച്ചു.
“ഞാൻ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു, ഇന്ന് ഞാൻ എന്റെ കടമ നിറവേറ്റി. അമ്മയെ ആരാധിക്കുമ്പോൾ ഒരു മതത്തിന് മറ്റൊന്നിനോടുള്ള കടമ എന്താണെന്ന് കാണിച്ചുനൽകുകയാണ് . നമ്മുടെ നേതാക്കൾ പോലും അജ്മീർ ഷെരീഫ് സന്ദർശിച്ച് ചാദർ നൽകുന്നണ്ടല്ലോ, ഞാൻ സന്തോഷത്തോടെ എന്റെ ദേവിയ്ക്ക് പട്ട് സമർപ്പിച്ചു. ”അദ്ദേഹം പറഞ്ഞു.
Comments